Loading ...

Home National

റിപ്പബ്ലിക്ദിന ഫ്ലോട്ട് തള്ളിയതിനെതിരെ ബംഗാള്‍, കേരളത്തിന് മൗനം

ന്യൂഡല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ ശ്രീനാരായണ ഗുരുവിന്‍റെ ശില്‍പം ഉള്‍പ്പെട്ട കേരളത്തിന്‍റെ നിശ്ചല ദൃശ്യം തള്ളിയതിനെതിരെ സംസ്ഥാന സര്‍ക്കാറിന് മൗനം.അതേസമയം, സുഭാഷ് ചന്ദ്ര ബോസിന്‍റെ സംഭാവന അനുസ്മരിക്കുന്ന നിശ്ചല ദൃശ്യം അകാരണമായി തള്ളിയതില്‍ പരസ്യ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍. കാരണം വിശദീകരിക്കാതെ ഫ്ലോട്ട് തള്ളിയതിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികവേളയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡില്‍ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയായ സുഭാഷ് ചന്ദ്ര ബോസിന്‍റെ സംഭാവനകള്‍ അനുസ്മരിച്ച്‌ തയാറാക്കിയ ഫ്ലോട്ട് തള്ളിയത് ഏതു മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് രണ്ടു പേജ് വരുന്ന കത്തില്‍ മമത ബാനര്‍ജി ചോദിച്ചു. ഐ.എന്‍.എ സ്ഥാപകനായ സുഭാഷ് ചന്ദ്ര ബോസിന്‍റെ 125ാം ജന്മവാര്‍ഷികവേളകൂടിയാണിത്. കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. തീരുമാനം പുനഃപരിശോധിക്കണം. ഒരു കാരണവും കാണിക്കാതെയാണ് നിശ്ചല ദൃശ്യം തള്ളിയതെന്ന് മമത കൂട്ടിച്ചേര്‍ത്തു.

ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃകക്കൊപ്പം കേരളം തയാറാക്കിയ നിശ്ചല ദൃശ്യത്തില്‍ ശങ്കരാചാര്യരുടെ ശില്‍പം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. മതേതര കേരളമെന്ന നിലയില്‍ അതിനു തയാറാകാതെ ശ്രീനാരായണ ഗുരുവിന്‍റെ ശില്‍പമാണ് കേരളം ഉള്‍പ്പെടുത്തിയത്. തൊട്ടുപിന്നാലെ കാരണമൊന്നും വിശദീകരിക്കാതെ കേരളത്തിന്‍റെ നിശ്ചല ദൃശ്യം കേന്ദ്രം വെട്ടി. ഇതിനെതിരെ ശിവഗിരി മഠം അടക്കം പരസ്യമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കേന്ദ്ര നടപടി ചോദ്യംചെയ്യാന്‍ കേരള സര്‍ക്കാര്‍ തയാറായില്ല. ഇക്കൊല്ലത്തെ റിപ്പബ്ലിക്ദിന പരേഡില്‍ നിശ്ചല ദൃശ്യം അവതരിപ്പിക്കുന്ന 11 സംസ്ഥാനങ്ങളില്‍ എട്ടും ബി.ജെ.പി ഭരിക്കുന്നവയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകള്‍ക്ക് അനുമതി കിട്ടി. മഹാരാഷ്ട്രയുടേതും കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിന്‍റേതുമാണ് മറ്റു രണ്ടു ഫ്ലോട്ടുകള്‍.

Related News