Loading ...

Home National

കെ-റെയില്‍ പദ്ധതി നടപ്പാക്കുമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

 à´¨àµà´¯àµ‚ഡല്‍ഹി: കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയായിരിക്കുന്ന കെ റെയില്‍ പദ്ധതി നടപ്പാക്കുമോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
സാമ്പത്തിക സാധ്യത പരിശോധിച്ചേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂകയുള്ളുവെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവുസാഹെബ് ദാദാറാവു ദാന്‍വെ അറിയിച്ചു.

പാര്‍ലമെന്‍റില്‍ കെ. മുരളീധരന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കാന്‍ സമയം ആയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

കെ റെയില്‍ റെയില്‍വേയുടെയും കേരള സര്‍ക്കാരിന്‍റെയും സംയുക്ത സംരംഭമാണ്. 51 ശതമാനം കേരള സര്‍ക്കാരും 49 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. 530 കിലോ മീറ്റര്‍ നീളമുള്ള കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി-ഹൈ സ്പീഡ് റെയില്‍വേ സ്ഥാപിക്കുന്നതിന് വേണ്ടി കെ റെയില്‍ സര്‍വേയ്ക്ക് ശേഷം വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കിട്ടുണ്ട്. 63,493 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പദ്ധതിയുടെ ടെക്നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കാനുണ്ടെന്ന് മന്ത്രി അറിയിച്ചു. നിര്‍മാണ രീതി, ഭൂമിഏറ്റെടുക്കല്‍ എന്നിവ ഇപ്പോള്‍ തീരുമാനം ആയിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി.

Related News