Loading ...

Home National

പണപെരുപ്പം ആകാശം തൊട്ടു, തൊഴിലില്ലായ്മയും രൂക്ഷം; ബി.ജെ.പിയെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്തി വരുണ്‍ ഗാന്ധി

ലഖ്നോ: രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മക്കും പണപെരുപ്പത്തിനുമെതിരെ സ്വന്തം പാര്‍ട്ടിയെയും സര്‍ക്കാറിനെയും വിമര്‍ശിച്ച്‌ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി.രാജ്യം ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പണപ്പെരുപ്പം ആകാശം തൊടുകയാണെന്നും തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനയാണെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലത്തിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടയിലായിരുന്നു വിമര്‍ശനം.

രാജ്യത്തെ പൊതു വിഭവങ്ങള്‍ സ്വകാര്യവത്കരണത്തിന്‍റെ പേരില്‍ വിറ്റഴിക്കുകയാണെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ മറ്റൊരു പ്രതികരണം. സ്വകാര്യവത്കരണത്തിന്‍റെ പേരില്‍ രാജ്യത്തെ പ്രധാന പൊതു വിഭവങ്ങളെല്ലാം വിറ്റഴിക്കുന്നു. എല്ലാം വിറ്റഴിക്കുമ്ബോള്‍ രാജ്യത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിക്കണമെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ വരുണ്‍ ഗാന്ധി പിലിഭിത്തിലെ 18 ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രൈവറ്റ് സെക്രട്ടറി എം.ആര്‍. മാലിക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഴിമതി രാഷ്ട്രീയത്തെക്കുറിച്ച്‌ ജനങ്ങള്‍ ബോധവാന്‍മാരായിരിക്കണെമന്നും അദ്ദേഹം പറഞ്ഞു. 'സ്വാര്‍ഥതയും അഴിമതിയും നിറഞ്ഞതാണ് ഇന്നത്തെ രാഷ്ട്രീയം. രാജ്യത്തെക്കുറിച്ച്‌ ആവലാതിപ്പെടുന്ന സത്യസന്ധരായ ആളുകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണം. നമ്മുടെ കഷ്ടപ്പാടുകളെ സ്വന്തം പ്രശ്നങ്ങളായി കണ്ട് പ്രശ്നപരിഹാരം നടത്തുന്ന നേതാക്കളെ തെരഞ്ഞെടുക്കണം' -പ്രസ്താവനയില്‍ പറയുന്നു.

Related News