Loading ...

Home National

എം പിമാരുടെ സസ്‌പെന്‍ഷന്‍; കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കില്ല

രാജ്യസഭാ എം പിമാരുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കില്ല.അഞ്ച് പാര്‍ട്ടികളെ മാത്രം സമവായ ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ വിയോജിപ്പ് അറിയിച്ചാണ് തീരുമാനം.

കോണ്‍ഗ്രസ്,ശിവസേന,തൃണമൂല്‍,സിപിഎം , സിപിഐ പാര്‍ട്ടികളുടെ സഭാനേതാക്കളുമായി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്നാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്. ഈ പാര്‍ട്ടിയിലെ 12 എംപിമാരെയാണ് 29 മുതല്‍ സസ്‌പെന്‍ഡ് ചെയ്തത്.

അംഗങ്ങളെ മൂന്നാഴ്ച പുറത്ത് നിര്‍ത്തിയത് സഭയുടെ ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചാണെന്ന് യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടികള്‍ പോലും എംപിമാര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട എന്നാണ് യോഗം വിലയിരുത്തിയത്. കഴിഞ്ഞ സമ്മേളത്തില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയ ബുള്ളറ്റിനില്‍ സിപിഎം നേതാവ് എളമരം കരീമിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നാഴ്ചയായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹത്തിലാണ്.

Related News