Loading ...

Home National

കപ്പല്‍ സര്‍വിസ് വെട്ടിക്കുറച്ചു; ദുരിതത്തിലായി ലക്ഷദ്വീപുകാര്‍

കൊച്ചി: ഒരുമാസത്തോളമായി കപ്പല്‍ സര്‍വിസ് വെട്ടിക്കുറച്ചതിലൂടെ ദുരിതത്തിലായി ലക്ഷദ്വീപ് നിവാസികള്‍.

ആകെയുള്ള ഏഴ് യാത്രക്കപ്പലുകളില്‍ 200 വീതം സീറ്റുള്ള രണ്ടെണ്ണം മാത്രമാണ് സര്‍വിസ് നടത്തുന്നത്. ബാക്കി അഞ്ച് കപ്പലില്‍ ഒരെണ്ണം രണ്ടാഴ്ച മുമ്ബ് നടുക്കടലില്‍ തീപിടിച്ചതിനെത്തുടര്‍ന്ന് സര്‍വിസ് നടത്തുന്നില്ല. മറ്റൊന്ന് കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചിരിക്കുകയാണ്.

ഒരെണ്ണം മറൈന്‍ സര്‍േവ റിപ്പോര്‍ട്ട് നടപടി പൂര്‍ത്തിയാകാത്തതിനാലും സര്‍വിസ് നടത്താനാകുന്നില്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കുന്നത്. നടപടിക്രമങ്ങള്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ദ്വീപുകാര്‍ ആരോപിക്കുന്നു. ലക്ഷദ്വീപ് ഡെവലപ്െമന്‍റ് കോര്‍പറേഷന്‍ തുറമുഖ വകുപ്പിന് ഫണ്ട് അനുവദിക്കാത്തത് പ്രതിസന്ധിക്ക് വഴിവെച്ചിട്ടുണ്ടെന്നും വിവരമുണ്ട്.

ആശുപത്രി ആവശ്യങ്ങള്‍ക്കടക്കം കൊച്ചിയിലെത്തേണ്ട ദ്വീപുവാസികള്‍ കപ്പല്‍ സര്‍വിസില്ലാതെ ബുദ്ധിമുട്ടിലാണ്. കേരളത്തില്‍ എത്തിയ ദ്വീപുവാസികള്‍ക്ക് മടങ്ങാനാകാത്ത സാഹചര്യവുമുണ്ട്. പലരും വലിയ തുക മുടക്കി വിമാനത്തില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് കവരത്തി സ്വദേശി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. കപ്പല്‍ സര്‍വിസ് വെട്ടിക്കുറച്ചത് മനഃപൂര്‍വം ദ്വീപുകാരെ ദ്രോഹിക്കുന്ന നടപടിയുടെ ഭാഗമാണെന്ന് കരുതുെന്നന്ന് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

കപ്പല്‍ യാത്രനിരക്കില്‍ 100 ശതമാനത്തോളം വര്‍ധനയും വരുത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേല്‍ ചുമതലയെടുത്തതിന് ശേഷം വിവിധ വകുപ്പുകളില്‍നിന്ന് രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മത്സ്യബന്ധന മേഖലയും തകര്‍ച്ചയിലാണ്. ഈ സാഹചര്യത്തിലാണ് കപ്പല്‍ യാത്രനിരക്ക് വര്‍ധിപ്പിക്കുകയും സര്‍വിസ് വെട്ടിക്കുറക്കുകയും ചെയ്തിരിക്കുന്നത്.

അതിനിടെ, തീപിടിത്തമുണ്ടായ എം.വി. കവരത്തി കപ്പല്‍ അറ്റകുറ്റപ്പണിക്ക് കൊച്ചിയിലെത്തിച്ചു. പ്രധാന എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതോടെ നാവികസേന കപ്പല്‍ ഐ.എന്‍.എസ് ശര്‍ദുല്‍ ഉപയോഗിച്ച്‌ കെട്ടിവലിച്ചാണ് എത്തിച്ചത്.

Related News