Loading ...

Home National

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അമേത്തിയില്‍ പദയാത്രയുമായി രാഹുല്‍ ഗാന്ധി

അമേത്തി: രണ്ടരവര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശിലെ അമേത്തിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രാഹുലിന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച പദയാത്ര സംഘടിപ്പിക്കും.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും യു.പിയുടെ ചുമതലയുള്ള നേതാവുമായ പ്രിയങ്ക ഗാന്ധിയും പദയാത്രയില്‍ പെങ്കടുക്കും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായാണ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ അണിനിരക്കുന്ന പദയാത്ര. കേന്ദ്രസര്‍ക്കാറിനെതിരെ രാജസ്ഥാനില്‍ വന്‍ റാലി നടത്തിയതിന് പിന്നാലെയാണ് യു.പിയില്‍ കോണ്‍ഗ്രസിന്‍റെ ആറുകിലോമീറ്റര്‍ പദയാത്ര.

അമേത്തിയില്‍നിന്ന് മൂന്നുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് 50,000 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടത്. 2019 ജൂലൈ 10നായിരുന്നു രാഹുലിന്‍റെ അവസാന അമേത്തി സന്ദര്‍ശനം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്നതിനായിരുന്നു ഇത്.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ അനുകൂല ഫലമുണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ യു.പിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.



Related News