Loading ...

Home National

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രിയുടെ ഓഫിസ് വിളിപ്പിച്ചത് വിവാദത്തിൽ

ന്യൂഡല്‍ഹി: സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനുമായി തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി കാര്യാലയം ചര്‍ച്ച നടത്തിയത് വിവാദത്തില്‍.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര, കമീഷണര്‍മാരായ രാജീവ് കുമാര്‍, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് ഈയിടെ 'അനൗപചാരിക' ചര്‍ച്ച നടത്തിയത്.

വോട്ടര്‍പട്ടികയും ആധാറുമായി ബന്ധിപ്പിക്കുന്നതടക്കം വിവിധ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതേക്കുറിച്ച്‌ നവംബറിലാണ് കമീഷനുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. പരിഷ്കാരങ്ങള്‍ സംബന്ധിച്ച ആശയവിനിമയം മെച്ചപ്പെട്ട നിലയില്‍ നടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.

മൂന്നു കമീഷണര്‍മാരുമായി അനൗപചാരികമായൊരു കൂടിക്കാഴ്ച നടത്താമെന്ന നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫിസാണ് ആദ്യം മുന്നോട്ടു വെച്ചത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി യോഗത്തില്‍ അധ്യക്ഷത വഹിക്കുമെന്ന് നിയമമന്ത്രാലയം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു. അദ്ദേഹത്തിന്റെ  അധ്യക്ഷതക്ക് കീഴിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ അടക്കമുള്ളവര്‍ ഇരുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദാസന്മാരാക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.ഓരോ ഭരണഘടന സ്ഥാപനങ്ങളെയും സര്‍ക്കാറിന്റെ  നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിങ് സുര്‍ജേവാല പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷനെ പ്രധാനമന്ത്രി കാര്യാലയം വിളിച്ചു വരുത്തുന്ന ഏര്‍പ്പാട് സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതില്‍ അപാകതയില്ലെന്നും, വരുത്താന്‍ പോകുന്ന പരിഷ്കാരങ്ങളെക്കുറിച്ച്‌ ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണ് യോഗം നടത്തിയതെന്നുമാണ് വിശദീകരണം.

Related News