Loading ...

Home National

ഇന്ധന നികുതിയായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് എട്ട് ലക്ഷം കോടി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് 3 വര്‍ഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടിയെന്ന് റിപ്പോര്‍ട്ട് .
അതെ സമയം ഈ തുകയില്‍ 3.71 ലക്ഷം കോടിയും ലഭിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് (2020-21). ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഈ കണക്ക്.

പെട്രോളിന്റെ എക്‌സൈസ് തീരുവ 2018 ഒക്ടോബറില്‍ ലിറ്ററിന് 19.48 രൂപയില്‍ നിന്ന് 27.90 രൂപയായി വര്‍ധിപ്പിച്ചു. ഡീസലിന്റേത് 15.33 രൂപയില്‍ നിന്ന് 21.80 രൂപയാക്കി കൂട്ടി. 2021 ഫെബ്രുവരി 2 വരെ എക്‌സൈസ് ഡ്യൂട്ടി പലതവണ വര്‍ധിപ്പിച്ചു .

ഈ ഫെബ്രുവരിയായപ്പോള്‍ പെട്രോളിന് ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായി തീരുവ. എന്നാല്‍ പെട്രോള്‍ ഡീസല്‍ വില 100 കടന്നതോടെ കഴിഞ്ഞ ദീപാവലി തലേന്ന് സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചു.

ഇതോടെ പെട്രോളിന് തീരുവ ലിറ്ററിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമായി തീരുവ കുറഞ്ഞു. കേന്ദ്രത്തിന്റെ മാതൃകയില്‍ പല സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചെങ്കിലും കേരളം മാത്രം കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.കേന്ദ്ര എക്‌സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രത്തിലേക്ക് ഒരോ വര്‍ഷവുമെത്തിയ തുക 2018-19 ല്‍ 2,10,282 കോടി, 2019-20 ല്‍ 2,19,750 കോടി, 2020-21 ല്‍ 3,71,908 കോടി എന്നിങ്ങനെയാണ് .


Related News