Loading ...

Home Education

പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റും അധിക ബാച്ചും; തീരുമാനം വൈകുന്നതായി പരാതി

കോഴിക്കോട്: മതിയായ സീറ്റുകള്‍ ഇല്ലാത്തയിടങ്ങളില്‍ പ്ലസ് വണ്‍ അധിക ബാച്ച്‌ അനുവദിക്കുന്നതിലും ഇംപ്രൂവ്മെന്‍റ് പരീക്ഷകാര്യത്തിലും അന്തിമ തീരുമാനം അനിശ്ചിതമായി നീളുന്നതിനാല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസരംഗം കുഴഞ്ഞുമറിയുന്നതായി പരാതി.

മലബാര്‍ മേഖലയില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിക്കാതെ കാത്തിരിക്കുമ്പോള്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ച്‌ ഒന്നര മാസത്തോളമായിട്ടും അധിക ബാച്ചുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബാച്ചുകള്‍ വൈകിയതോടെ മിക്ക കുട്ടികളും ഓപണ്‍ സ്കൂള്‍ സംവിധാനം വഴി പ്രൈവറ്റായി പ്ലസ് വണിന് ചേര്‍ന്നുകഴിഞ്ഞു. ഓപണ്‍ സ്കൂള്‍ രജിസ്ട്രേഷന്റെ അവസാന ദിനം ഡിസംബര്‍ 15 ആണെന്നിരിക്കെ കൂടുതല്‍ പേര്‍ ഓപണ്‍ സ്കൂളില്‍ ചേരും.

അതോടെ പുതിയതായി അനുവദിക്കുന്ന ബാച്ചുകള്‍ പ്രയോജനമില്ലാതെ പോകുന്ന സാഹചര്യം ഉണ്ടാവും. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ സ്കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങളും ബാച്ചുകള്‍ വൈകുന്നത് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്.

പ്ലസ് വണ്‍ പരീക്ഷാഫലത്തെക്കുറിച്ച്‌ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കോവിഡ് മൂലം പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കും മാര്‍ക്കുകള്‍ കുറഞ്ഞുപോയവര്‍ക്കും പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അവസരം നല്‍കണമെന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആവശ്യത്തിലും തീരുമാനം നീളുകയാണ്. ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ നടത്തുന്നെങ്കില്‍ രണ്ടാം വര്‍ഷ ക്ലാസുകളെയും പരീക്ഷകളെയും ബാധിക്കാത്ത രീതിയില്‍ അടിയന്തര ക്രമീകരണമുണ്ടാവണമെന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

അഞ്ചുമാസം വൈകി ആരംഭിച്ച പ്ലസ് ടു, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള ഫോക്കസ് ഏരിയയും നിശ്ചയിച്ചുനല്‍കിയിട്ടില്ല. പൊതുപരീക്ഷകള്‍ക്ക് മുമ്ബായി ചുരുങ്ങിയസമയം മാത്രമുള്ളതിനാല്‍ പാഠഭാഗങ്ങള്‍ മുഴുവനായി എടുത്തുതീര്‍ക്കാനാവില്ല. ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രദ്ധിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് മതിയായ സമയം ലഭ്യമാകുന്നില്ലെന്നും കുട്ടികള്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ വകുപ്പിന്റെ മെല്ലപ്പോക്കും ജാഗ്രതക്കുറവും ഏറെ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം, ജൂനിയര്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം എന്നിവയിലും അനിശ്ചിതത്വം തുടരുകയാണ്.

Related News