Loading ...

Home National

ജഡ്ജിമാര്‍ ശരിയോ തെറ്റോ?

 സുപ്രീംകോടതിയുടെ ഭരണഘടനാ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച്‌ കൊളീജിയത്തില്‍ ഉള്‍പ്പെട്ട നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി വാര്‍ത്തസമ്മേളനം വിളിച്ച്‌ കോടതിയുടെ പ്രവര്‍ത്തനശൈലിക്കെതിരെയുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച നടപടി സുപ്രീംകോടതിയുടെ പ്രവര്‍ത്തനശൈലിയില്‍ മാറ്റംവരുത്താന്‍ ഇടയാക്കുമെങ്കില്‍ സ്വാഗതംചെയ്യുന്നു. അല്ലെങ്കില്‍ ഇൗ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. അരങ്ങേറിയത് അസാധാരണ സംഭവംതന്നെ. സുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും ചരിത്രത്തില്‍ ജഡ്ജിമാര്‍ നാളിതുവരെ മാധ്യമങ്ങളെ കണ്ടതായി കേട്ടിട്ടില്ല; പ്രേത്യകിച്ച്‌ സിറ്റിങ് ജഡ്ജിമാര്‍. ഇവര്‍ക്ക് ജനങ്ങളെ എന്തെങ്കിലും വിഷയങ്ങള്‍ അറിയിക്കാനുണ്ടെങ്കില്‍ അത് സാധാരണയായി സുപ്രീംകോടതി രജിസ്ട്രാര്‍ ജനറലിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹൈകോടതികളിലും ഇൗ സംവിധാനമാണ് നിലവിലുള്ളത്. എല്ലാ പതിവുകളും മാറ്റിവെച്ച്‌ ജസ്റ്റിസുമാര്‍ മാധ്യമങ്ങളെ കണ്ടതുതന്നെ അസാധാരണമെന്ന് പറയുേമ്ബാഴും സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് കരുതാനാവില്ല. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ കൊളീജിയത്തില്‍ ഉള്‍പ്പെടുന്ന ജഡ്ജിമാര്‍ പരസ്യനിലപാട് എടുത്തതിനെ ഗൗരവമായിതന്നെ കാണുന്നു. ജസ്റ്റിസ് കര്‍ണെന്‍റ കേസില്‍ കൊളീജിയത്തിെന്‍റ പ്രവര്‍ത്തനം സംബന്ധിച്ച്‌ മെമ്മോറാണ്ടം തയാറാക്കാന്‍ ചീഫ് ജസ്റ്റിസ് ഏഴ് ജഡ്ജിമാരെ നിയോഗിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു നയം അവര്‍ തയാറാക്കിക്കൊടുത്തിട്ടില്ല. പ്രേത്യക മെമ്മോറാണ്ടം തയാറാക്കിയിരുന്നെങ്കില്‍ വിവാദ വിഷയങ്ങള്‍ക്ക് അത് പരിഹാരമാകുമായിരുന്നു. ജസ്റ്റിസ് കര്‍ണന്‍ കേസില്‍ ഉള്‍പ്പെട്ട കൊളീജിയം എടുത്ത നിലപാടുകളെ എല്ലാവരും അംഗീകരിച്ചിരുന്നു. എന്നാല്‍, ഇൗ വിഷയത്തില്‍ സര്‍ക്കാറിെന്‍റ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടുമില്ല.

ഏതു കേസ്, ഏതു ബെഞ്ച് കൈകാര്യം ചെയ്യണമെന്ന കാര്യത്തിലും ബെഞ്ച് മാറ്റുന്നതിലും ചീഫ് ജസ്റ്റിസിന് പൂര്‍ണ അധികാരമാണുള്ളത്. ഇതിനു നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുമുണ്ട്. ഫുട്ബാള്‍ കളിയില്‍ സഹകളിക്കാര്‍ എവിടെ നില്‍ക്കണമെന്ന് ക്യാപ്റ്റന്‍ തീരുമാനിക്കുന്നതുപോലെ. അതില്‍ മറ്റാര്‍ക്കും ഇടപെടാനാവില്ല. ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. വര്‍മക്കെതിരെ രാജസ്ഥാന്‍ ഹൈകോടതിയില്‍ കേസ് വന്നപ്പോള്‍ à´† കേസ് സുപ്രീംകോടതിയുടെ ബെഞ്ചിലേക്ക് വിളിച്ചുവരുത്തിയ സംഭവവും ഉണ്ട്. പിന്നീട് ചീഫ് ജസ്റ്റിസിനെ ഒഴിച്ചുനിര്‍ത്തിയുള്ള മറ്റൊരു ബെഞ്ച് കേസ് പരിഗണിച്ച്‌ തള്ളിയതും ഉദാഹരണമാണ്. രാജ്യത്തെ ഏതു കോടതിയിലുള്ള കേസും സുപ്രീംകോടതിയിലേക്ക് വിളിച്ചുവരുത്താനുള്ള അധികാരം ചീഫ് ജസ്റ്റിസിനുണ്ട്. ഇപ്പോഴത്തെ വിവാദത്തില്‍ ഉള്‍പ്പെട്ട ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ കീഴ്വഴക്കങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് പറയുന്നത്. കത്ത് കണ്ടിരുന്നു. എന്നാല്‍, എന്തു കീഴ്വഴക്കമാണ് ലംഘിച്ചതെന്ന് മനസ്സിലാവുന്നില്ല. 

കേശവാനന്ദ ഭാരതി കേസില്‍ സുപ്രീംകോടതി എടുത്ത നിലപാട് ഇവിടെ നിര്‍ണായകമാണ്. ചീഫ് ജസ്റ്റിസ് സിക്രി ഉള്‍പ്പെടെയുള്ള 13 അംഗ ബെഞ്ച് ഏതു ഭരണഘടനാ ഭേദഗതിയും ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ലംഘിക്കരുതെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഇത്തരം വിവാദ വിഷയങ്ങളില്‍ ഫുള്‍കോര്‍ട്ട് വിളിച്ചു തീരുമാനമെടുക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിലും അടിയന്തരമായി ഫുള്‍കോര്‍ട്ട് വിളിച്ചുകൂട്ടണം. ജനങ്ങളുടെ വിശ്വാസ്യതയാണ് പ്രധാനം. എല്ലാ ദിവസവും ചീഫ് ജസ്റ്റിസിെന്‍റ സാന്നിധ്യത്തില്‍ ജഡ്ജിമാര്‍ രാവിലെ യോഗം ചേരാറുണ്ട്. അന്നത്തെ കേസുകളും വിവാദ വിഷയങ്ങളുമൊക്കെ ഇൗ യോഗത്തില്‍ ചര്‍ച്ചചെയ്യാറുമുണ്ട്. എന്തെങ്കിലും വിഷയം പ്രത്യേകമായി ചര്‍ച്ചചെയ്യണമെങ്കില്‍ അന്നുതന്നെ വീണ്ടും യോഗം ചേരണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടാല്‍ മുഴുവന്‍ ജഡ്ജിമാരും യോഗത്തിന് എത്താറുമുണ്ട്. കേസുകള്‍ ജഡ്ജിമാര്‍ക്ക് കൈമാറുന്നതും ബെഞ്ച് രൂപവത്കരിക്കുന്നതുമൊക്കെ ചീഫ് ജസ്റ്റിസിെന്‍റ സാന്നിധ്യത്തിലുള്ള ഇൗ യോഗത്തിലാണ്. നിയമവ്യവസ്ഥയുടെ കാതലും അതാണ്‍. à´ˆ വിശ്വാസ്യതയില്‍ പോറലുണ്ടാകാന്‍ പാടില്ല. വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. 


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര
വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല. ചര്‍ച്ചകളിലൂടെ പരിഹാരങ്ങളുമുണ്ടാകണം. സുപ്രീംകോടതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, ഇൗ പ്രവണത നല്ലതല്ല. അധികാരത്തര്‍ക്കങ്ങള്‍ സുപ്രീംകോടതിക്ക് അകത്തുണ്ടാകുന്ന പ്രവണത അനുവദിക്കാനും പാടില്ല. ഇക്കാര്യത്തില്‍ ആദ്യം പരിഹാരം പറയേണ്ടത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെയാണ്. ഫുള്‍കോര്‍ട്ട് വിളിച്ച്‌ ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാനാവും. ഇത് ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന സംഭവമൊന്നുമല്ല. ഭരണഘടനയുടെ 21ാം വകുപ്പ് അനുസരിച്ച്‌ നിയമങ്ങള്‍ ന്യായവും നീതിയുക്തവുമാകണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കത്തില്‍ പറയുന്നു. എന്നാല്‍, ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിെന്‍റ പരാമര്‍ശങ്ങളൊന്നും കത്തിലില്ല.

Related News