Loading ...

Home National

ബലാത്സംഗം നടന്ന് 72 മണിക്കൂര്‍ കഴിഞ്ഞാല്‍ കേസെടുക്കരുതെന്ന് ബംഗ്ലാദേശ് വനിതാ ജഡ്ജി

ധാക്ക: ബലാത്സംഗ കേസ് സംബന്ധിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ വനിത ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കി ബംഗ്ലാദേശ് സുപ്രീംകോടതി.

കുറ്റകൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന വിവാദ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് സുപ്രീം കോടതി വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്.

വിധി വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് നടപടി. ധാക്കയിലെ ബനാനി ഏരിയയിലെ ഒരു ഉയര്‍ന്ന ഹോട്ടലില്‍ രണ്ട് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളെ അഞ്ച് യുവാക്കള്‍ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച്‌ 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിചാരണ വേളയിലാണ് ട്രിബ്യൂണല്‍ ജഡ്ജി ബീഗം മൊസമ്മത് കമ്രുന്നഹര്‍ വിവാദ പരാമര്‍ശം നടത്തിയതെന്ന് 'ധാക്ക ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്തു. ജഡ്ജി കമ്രുന്നഹറിനെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായി ദി ഡെയ്‌ലി സ്റ്റാര്‍ പത്രം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Related News