Loading ...

Home National

ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ള 33 ലക്ഷം കുട്ടികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പോഷകാഹാരക്കുറവുള്ള 33 ലക്ഷത്തിലധികം കുട്ടികള്‍. ഇതില്‍ പകുതിപേര്‍ അതിഗുരുതര പോഷകാഹാരക്കുറവ് നേരിടുന്നു.

മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. കോവിഡ് മഹാമാരിയാണ് ആരോഗ്യ, പോഷകാഹാര പ്രതിസന്ധി വര്‍ധിപ്പിച്ചത്. വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍.

ഈ വര്‍ഷം ഒക്ടോബര്‍ 14 വരെയുള്ള കണക്കനുസരിച്ച്‌ 17.76 ലക്ഷം കുട്ടികള്‍ അതിഗുരുതരവും 15.46 ലക്ഷം പേര്‍ ഗുരുതരവുമായ പോഷകാഹാര പ്രശ്നം നേരിടുന്നു. കണക്ക് കഴിഞ്ഞവര്‍ഷം വികസിപ്പിച്ച പോഷന്‍ ട്രാക്കര്‍ ആപില്‍ ഉള്‍പ്പെടുത്തിയതായും വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു.

ആറുമാസം മുതല്‍ ആറുവയസ്സ് വരെയുള്ളവരാണ് അതിഗുരുതര പട്ടികയിലുള്ളത്. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത് ആകെയുള്ളത് 46 കോടി കുട്ടികളാണ്. ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 6.16 ലക്ഷം, ബിഹാറില്‍ 4.75 ലക്ഷം, ഗുജറാത്തില്‍ 3.20 ലക്ഷം കുട്ടികളാണ് പോഷകക്കുറവ് നേരിടുന്നത്.


Related News