Loading ...

Home Kerala

മരംമുറി ഉത്തരവില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം.സംസ്ഥാനത്തിന്‍റെ താല്‍പര്യത്തിന് വിരുദ്ധമാണ് ഉത്തരവെന്നും പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കുറ്റകരമായ അനാസ്ഥയുണ്ടായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തമിഴ്നാടിനെ സഹായിക്കാന്‍ ഗൂഢശ്രമം നടക്കുന്നതായി ഉത്തരവിലൂടെ വ്യക്തമായെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാട് ആവശ്യപ്പെട്ടതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞു. 15 മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. ഈ ഉത്തരവിട്ടത് ശ്രദ്ധയില്‍പെട്ടത് ഞായറാഴ്ചയാണ്. സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാവില്ലെന്നും മന്ത്രി സഭയില്‍ ഉറപ്പ് നല്‍കി.

മരം മുറിക്കാന്‍ കേന്ദ്ര അനുമതിയും പാരിസ്ഥിതിക അനുമതിയും വേണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഒരു ഉദ്യോഗസ്ഥന്‍ എന്ത് നിലപാട് സ്വീകരിച്ചാലും അത് നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് നിലപാടില്‍ സംസ്ഥാനം ഉറച്ചുനില്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Related News