Loading ...

Home National

ഭവാനിപുര്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി


 à´•àµŠà´²àµâ€à´•àµà´•àµŠà´¤àµà´¤: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപുര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി. ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം മറ്റന്നാള്‍ തന്നെ നടക്കും. ഹര്‍ജിയില്‍ അന്തിമവാദം നവംബര്‍ 17ന് നടക്കും.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പ്രത്യേക അപേക്ഷയും ഭരണഘടനാപരമായ അടിയന്തര സാഹചര്യരും പരിഗണിച്ചാണ് ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 30ന് നടത്താന്‍ തീരുമാനിച്ചതെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

എന്നാല്‍ ഭരണഘടനാപരമായ അടിയന്തര സാഹചര്യം എന്ന വാദം കോടതി തള്ളി. ഉപതിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നില്ലെങ്കില്‍ എന്ത് പ്രതിസന്ധിയുണ്ടാകുമെന്ന്് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിംഗൂരില്‍ നിന്ന് പരാജയപ്പെട്ടുവെങ്കിലും മമത ബാനര്‍ജി മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. ആറ് മാസത്തിനകം നിയമസഭാംഗത്വം നേടണമെന്ന ചട്ടം അനുസരിച്ച്‌ മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി ഭവാനിപുരില്‍ നി്ന്നും വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗം നിയമസഭാംഗത്വം രാജിവയ്ക്കുകയായിരുന്നു.

Related News