Loading ...

Home National

വീണ്ടും ഇന്ധനക്കൊള്ള; നാല് ദിവസത്തിനിടെ ഡീസല്‍ വില വര്‍ധിപ്പിച്ചത് മൂന്നാം തവണ

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങള്‍ക്ക് ഇരുട്ടടിയേകി ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. 26 പൈസയാണ് തിങ്കളാഴ്ച കൂട്ടിയത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കോഴിക്കോട് ഡീസല്‍ വില ലിറ്ററിന് 94.72 രൂപയായി. തിരുവനന്തപുരത്ത് ലിറ്ററിന് 96.15 രൂപയും എറണാകുളത്ത് 94.20 രൂപയുമാണ് ഡീസല്‍ വില.

നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. നാല് ദിവസത്തിനിടെ 74 പൈസയാണ് കൂട്ടിയത്. 21ദിവസമായി പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ല.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങി. മേയ് നാല് മുതല്‍ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11 രൂപ 44 പൈസയും കൂട്ടിയിരുന്നു. ഇതോടെ പെട്രോള്‍ വില 100 കടക്കുകയായിരുന്നു.

അതേസമയം, രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം സംസ്ഥാനങ്ങള്‍ ഇന്ധനവില ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാന്‍ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാദം.

Related News