Loading ...

Home Kerala

രവി പിള്ളയുടെ മകന്‍റെ വിവാഹം നടന്നത് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്‍ വിവാഹ ചടങ്ങി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്‌ നടന്നത് കോവിഡ് മാനദണ്ഡം ലംഘിച്ചാണെന്ന് ഹൈക്കോടതി. à´µà´¿â€‹à´µà´¾â€‹à´¹â€‹à´¤àµà´¤à´¿â€‹à´¨àµ 12 പേര്‍ മാത്രം പങ്കെടുക്കാവൂ എന്ന ചട്ടം നിലനില്‍ക്കേ നിരവധി പേര്‍ പങ്കെടുത്തുവെന്നും ദൃശ്യങ്ങളില്‍ ആള്‍ക്കുട്ടം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

വിവാഹത്തിനായി ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരേ നേരത്തെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റീസുമാരായ കെ.ബാബുവും അനില്‍ കെ. നരേന്ദ്രനും ഉള്‍പ്പെട്ട ബെഞ്ചാണ് നടപടി സ്വീകരിച്ചത്. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ കണ്ടെത്തലുണ്ടായിരിക്കുന്നത്. ഓഡിറ്റോറിയത്തിന് സമാനമായ രൂപമാറ്റം നടപ്പന്തലില്‍ വരുത്തി. വിവാഹസമയത്ത് നടപ്പന്തലിന്‍റെ സുരക്ഷ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയോ എന്നും കോടതി ചോദിച്ചു.

വിശ്വാസികളില്‍ ഭരണഘടനാ പദവി ഉള്ളവരെന്നോ കൂലിപ്പണിക്കാരെന്നോ വിവേചനമില്ല. എല്ലാ വിശ്വാസികള്‍ക്കും ക്ഷേത്രത്തില്‍ ഒരേപോലെ വിവാഹം നടത്താന്‍ അവകാശമുണ്ട്. ക്ഷേത്രത്തിലെ മൂന്ന് വിവാഹ മണ്ഡപങ്ങളില്‍ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റിവച്ചോ എന്നും അന്നേദിവസം എത്ര കല്യാണം ക്ഷേത്രത്തില്‍ നടന്നുവെന്നും ചോദിച്ചു.

സുരക്ഷാ ചുമതല നിര്‍വഹിച്ചത് ദേവസ്വം ജീവനക്കാര്‍ തന്നെയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തൃശൂര്‍ എസ്പി, സെക്ടറല്‍ മജിസ്ട്രേറ്റ്, രവി പിള്ള എന്നിവരെ കേസില്‍ കക്ഷി ചേര്‍ത്ത കോടതി കല്യാണ ചടങ്ങിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും നിര്‍ദ്ദേശം നല്‍കി. കേസ് ഒക്ടോബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.

Related News