Loading ...

Home National

കര്‍ഷക പ്രക്ഷോഭം പഞ്ചാബിന് നഷ്ടമുണ്ടാക്കുന്നു; ഡല്‍ഹിയിലോ ഹരിയാനയിലോ പ്രതിഷേധിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

അമൃത്സര്‍: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും ഡല്‍ഹിയിലോ ഹരിയാനയിലോ പോയി സമരം ചെയ്യണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. പഞ്ചാബിന്‍റെ താല്‍പര്യത്തിന് അനുസരിച്ചല്ല കര്‍ഷക സമരം. സംസ്ഥാനത്ത് സമരം അവസാനിപ്പിച്ച്‌ ഡല്‍ഹിയി ലോ ഹരിയാനയിലോ പോയി പ്രതിഷേധിക്കണം -അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 113 സ്ഥലങ്ങളിലാണ് കര്‍ഷകരുടെ പ്രതിഷേധം. ഈ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് അമരീന്ദര്‍ സിങ്ങിന്‍റെ അഭിപ്രായം. മുഖിലാനയിലെ ഗവണ്‍മെന്‍റ് കോളജിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കര്‍ഷകര്‍ക്ക് ധര്‍ണ നടത്തണമെങ്കില്‍ പഞ്ചാബിന് പകരം ഹരിയാനയിലേക്കോ ഡല്‍ഹിയിലേക്കോ പോകണം' -അമരീന്ദര്‍ സിങ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാറും ജനങ്ങളും പ്രതിഷേധിക്കുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാല്‍ പഞ്ചാബില്‍ പ്രക്ഷോഭം സംഘടിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ കേന്ദ്രം കാലതാമസം വരുത്തുന്നതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി പഞ്ചാബില്‍നിന്ന് മാറി മറ്റിടങ്ങളില്‍ സമരം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങളുമായി ബന്ധെപ്പട്ട് ശിരോമണി അകാലിദള്‍ കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി അകാലിദളിന്‍റെ സമ്മതത്തോടെയാണ് നിയമങ്ങള്‍ തയാറാക്കിയതെന്നും പറഞ്ഞു. കൂടാതെ ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും ആദ്യം നിയമത്തെ അംഗീകരിച്ചിരുന്നുവെന്നും പിന്നീട് യു ടേണ്‍ തിരിയുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1950ന് ശേഷം 127 തവണ ഭരണഘടന ഭേദഗതി ചെയ്തു. അതിനാല്‍ ഒരിക്കല്‍ കുടി കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളഞ്ഞ് സിംഘു, ടിക്രി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സഹായിക്കണമെന്നും അമരീന്ദര്‍ പറഞ്ഞു. പ്രക്ഷോഭത്തിനിടെ മരിച്ച ഓരോ കര്‍ഷകന്‍റെയും കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഹരിയാന മുഖ്യമന്ത്രി അനി

Related News