Loading ...

Home National

നീറ്റ് പരീക്ഷക്കെതിരായ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍


ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ് പരീക്ഷ) എതിരായ ബില്‍ തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ചു. ഇതോടെ രാജ്യത്ത് നീറ്റ് പരീക്ഷക്കെതിരെ ആദ്യം രംഗത്തെത്തുന്ന സംസ്ഥാനമാകും തമിഴ്നാട്.പ്ലസ്ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോഴ്സിന് പ്രവേശനം ലഭ്യമാക്കണമെന്നാണ് ബില്ലിലെ ആവശ്യം. സാമൂഹിക നീതിയും തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം എല്ലാവര്‍ക്കും അവസരം നല്‍കി വിദ്യാര്‍ഥി സമൂഹങ്ങളെ വിവേചനങ്ങളില്‍നിന്ന് സംരക്ഷിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടി മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് നീക്കം.കഴിഞ്ഞദിവസം നീറ്റ് പരീക്ഷ പേടിയെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തിരുന്നു. ഇതാണ് ബില്‍ വേഗത്തിലാക്കാന്‍ തമിഴ്നാടിനെ പ്രേരിപ്പിച്ചത്. അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കുമെന്ന് ഡി.എം.കെ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിരുന്നു.

രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നതോടെ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചിറങ്ങുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. നീറ്റ് പരീക്ഷ വഴി സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെടുന്നുവെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

സേലം മേട്ടൂര്‍ സ്വദേശി ധനുഷ് എന്ന 18കാരനെയാണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ധനുഷ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. ഇത്തവണയും ജയിക്കാന്‍ കഴിയുമോ എന്ന പേടിയാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും കുടുംബം പറഞ്ഞു. 2018ല്‍ അനിത എന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യയും നീറ്റ് പരീക്ഷക്കെതിരായ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. വിദ്യാര്‍ഥിയുടെ ആത്മഹത്യയോടെ à´ˆ രീതി അവസാനിപ്പിക്കണമെന്നും രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്തെത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. 


Related News