Loading ...

Home Kerala

കേരളത്തിലെ സഹകരണ ബാങ്ക് അഴിമതികളില്‍ പിടിമുറുക്കി ഇഡി


കോട്ടയം: കേരളത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിവിധ സര്‍വീസ് സഹകരണബാങ്ക് അഴിമതികള്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും. ഭൂരിപക്ഷം ബാങ്കുകളും സിപിഎം ഭരണസമിതി ഭരിക്കുന്നവയാണ്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കേരളത്തില്‍ അടുത്തകാലത്തു ഉയര്‍ന്നു വന്ന സഹകരണബാങ്കുകളുടെ തട്ടിപ്പുകളും അന്വേഷണപരിധിയിലേക്കു കൊണ്ടുവരാനാണ് നീക്കം.

കേന്ദ്രം പിടിമുറുക്കി

ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശവും ഇഡിക്കു ലഭിച്ചു കഴിഞ്ഞു. കരുവന്നൂര്‍ ബാങ്കിനു പിന്നാലെ ഇടുക്കി ചിന്നക്കനാല്‍, കൊല്ലം നെടുങ്കോലം, മാവൂര്‍ തുടങ്ങിയ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന സാന്പത്തിക ഇടപാടുകളാണ് അന്വേഷണത്തിനു കാരണമാകുന്നത്. ഇടുക്കി ജില്ലയില്‍ മാത്രം ആറു ബാങ്കുകളില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനുള്ള ശ്രമം പല ബാങ്കുകളുടെ കാര്യത്തില്‍ നടന്നിട്ടില്ല. സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് പല ബാങ്കുകളിലും ജോലി ചെയ്യുന്നത്. ഈ ബാങ്കുകളില്‍ പലതും കോടികളാണ് സ്വകാര്യവ്യക്തികളിലേക്കും സൊസൈറ്റികളിലേക്കും വായ്പ നല്കിയിരിക്കുന്നത്.

ആയിരം കോടി

നൂറു കോടിയുടെ സാന്പത്തിക തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടെത്തിയ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്‍റെ മറവില്‍ നടന്നത് ആയിരം കോടിയുടെ തിരിമറിയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പോലീസില്‍നിന്ന് ഇഡി കൈപ്പറ്റിയിരുന്നു.

പണം പോയ വഴി

സാന്പത്തിക ക്രമക്കേടിലൂടെ തട്ടിയെടുത്ത പണം എങ്ങനെയാണ് ചെലവഴിച്ചതെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. വായ്പയ്ക്കായി പണയപ്പെടുത്തിയ ആധാരം വീണ്ടും പണയം വച്ച്‌ കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി ഇഡിക്കു വിവരം ലഭിച്ചു. ഈ പണം റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് നിര്‍മാണം എന്നിവയ്ക്കു വിനിയോഗിച്ചതായും ഇഡിക്കു തെളിവു ലഭിച്ചു.

കള്ളപ്പണം

കള്ളപ്പണ നിരോധന നിയമത്തിന്‍റെ പരിധിയില്‍പ്പെടുത്തി കേസെടുക്കാനാണ് ഇഡിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി പ്രാഥമിക തെളിവുശേഖരണം പൂര്‍ത്തിയായതായാണ് സൂചന. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്‍റെ തലപ്പത്തുണ്ടായിരുന്നത്. ഭരണസമിതികള്‍ പിരിച്ചു വിട്ടുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍, പണം തിരിമറി തുടങ്ങിയവയാണ് പ്രധാനമായും ഇഡിയുടെ അന്വേഷണത്തില്‍ വരുന്നത്.

അന്വേഷണമില്ല

കൊല്ലം നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ സിപിഎം ഭരണസമിതി അംഗങ്ങളെ പാര്‍ട്ടി പുറത്താക്കിയെങ്കിലും തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം നടന്നിട്ടില്ല. വില്‍പ്പനയ്ക്ക് വച്ചിരുന്ന ഭൂമി സിപിഎം നേതാക്കള്‍ ഏറ്റെടുത്ത് ബാങ്കില്‍നിന്ന് വായ്പയെടുത്തെന്നാണ് പരാതി.

വ്യാജപട്ടയം

ഇടുക്കിയിലെ ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരേ വ്യാജപട്ടയത്തിന്‍മേല്‍ ബാങ്ക് ലോണ്‍ നല്‍കിയത് അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
മാവൂര്‍ സര്‍വീസ് സഹകരണബാങ്ക് കാര്യാട്ട് വളവില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. സഹകരണബാങ്കുകളെ കേന്ദ്രനിയമത്തിന്‍റെ പരിധിയിലേക്കു കൊണ്ടു വരാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടു പോകുന്പോഴാണ് ഇത്തരം അഴിമതിക്കഥകള്‍ കേരളത്തിലെ ബാങ്കുകളെ സംബന്ധിച്ചു ഉയരുന്നത്.

Related News