Loading ...

Home Education

വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിക്കില്ല; നീറ്റ് പരീക്ഷ മാറ്റില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച്‌ പരീക്ഷ മാറ്റില്ലെന്നാണ് എന്‍.ടി.എ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 12ന് തന്നെ പരീക്ഷ നടത്തുമെന്ന് ഏജന്‍സി വ്യക്തമാക്കി.നീറ്റ് പരീക്ഷ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് തടസമാവില്ലെന്ന് എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ വിനീത് ജോഷി പറഞ്ഞു. നീറ്റ് പരീക്ഷാ ശ്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് തീയതി ഇപ്പോള്‍ മാറ്റിയാല്‍ അത് പരീക്ഷ രണ്ട് മാസത്തോളം വൈകുന്നതിന് ഇടയാക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ തീയതി മാറ്റില്ലെന്ന് എന്‍.ടി.എ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നത്.നീറ്റ് പരീക്ഷ നടക്കുന്ന ആഴ്ചയില്‍ തന്നെയാണ് സി.ബി.എസ്.ഇയുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നടക്കുന്നത്. അതുകൊണ്ട് നീറ്റ് മാറ്റണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. സെപ്റ്റംബര്‍ ആറാം തീയതി സി.ബി.എസ്.ഇ ബയോളജി, ഒമ്ബതാം തീയതി ഫിസിക്സ് എന്നീ വിഷയങ്ങളുടെ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ നടക്കുന്നുണ്ട്. എന്നാല്‍, നീറ്റ് ഈ പരീക്ഷകള്‍ക്ക് തടസം സൃഷ്ടിക്കില്ലെന്നാണ് എന്‍.ടി.എ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

Related News