Loading ...

Home Kerala

അമ്പതിലേറെ കിടക്കയുള്ള ആശുപത്രികള്‍ക്ക് മിനി ഓക്സിജന്‍ പ്ലാന്‍റ് നിര്‍ബന്ധമാക്കും

പാലക്കാട്: കോവിഡ് ചികിത്സ ഫലപ്രദമാക്കാനും മരണ നിരക്ക് കുറച്ചുകൊണ്ടുവരാനും ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സിന്റെ  ശിപാര്‍ശ. 50ല്‍ കൂടുതല്‍ കിടക്കയുള്ള ആശുപത്രികള്‍ക്ക് മിനി ഓക്സിജന്‍ പ്ലാന്‍റ് നിര്‍ബന്ധമാക്കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.

ഇത്തരം ആശുപത്രികളിലെ മൂന്നിലൊന്ന് കിടക്കകള്‍ ഓക്സിജന്‍ സൗകര്യമുള്ളവയായിരിക്കണമെന്നും 48 മുതല്‍ 72 മണിക്കൂര്‍ വരെ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താവുന്ന ബാക്ക്അപ്പ് സൗകര്യം വേണമെന്നും ശിപാര്‍ശയിലുണ്ട്. പരിഷ്കരിച്ച പൊതുജനാരോഗ്യ നിലവാരത്തില്‍ വിവിധ കാറ്റഗറിയിലുള്ള ആശുപത്രികള്‍ക്കുള്ള ഓക്സിജന്‍ ആവശ്യകത നിര്‍വചിക്കണം.

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭ്യമല്ലാത്തതുകൊണ്ടു മാത്രമാണ് രാജ്യത്ത് നൂറുകണക്കിന് രോഗികള്‍ മരിച്ചത്. ഭാവിയിലും ഇത്തരം സാഹചര്യം ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കാണണം.

രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ ആവശ്യാനുസരണം ഒാക്സിജന്‍ കിടക്കയുള്ള ആശുപത്രി ലഭ്യമായിരിക്കണം. 50ല്‍ കൂടുതല്‍ കിടക്കയുള്ള എല്ലാ പുതിയ ആശുപത്രികള്‍ക്കും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരം രജിസ്ട്രേഷന് നിശ്ചിത നിലവാരമുള്ള മിനി ഓക്സിജന്‍ പ്ലാന്‍റ് നിര്‍ബന്ധമാക്കണം.

നിലവിലുള്ള ആശുപത്രികള്‍ക്ക് മിനി ഓക്സിജന്‍ പ്ലാന്‍റ് ഒരുക്കാന്‍ ഒരു വര്‍ഷം സമയപരിധി വെക്കാമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു. 50ഉം അതില്‍ കുറവും കിടക്കയുള്ള എല്ലാ ചെറിയ ആശുപത്രികളും ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുംവിധം അടിസ്ഥാന സൗകര്യമൊരുക്കണം.

നാഷനല്‍ ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ് സെന്‍റര്‍ (എന്‍.എച്ച്‌.ആര്‍.സി), ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് (ഐ.പി.എച്ച്‌.എസ്) എന്നിവ പരിഷ്കരിച്ച്‌ വിവിധ വിഭാഗങ്ങളിലുള്ള ആശുപത്രികള്‍ക്ക് ഓക്സിജന്‍ ആവശ്യകത നിര്‍വചിക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു. ആവശ്യമെങ്കില്‍ വിദൂര മേഖലകള്‍ക്കായി പ്രത്യേകം മാനദണ്ഡം കൊണ്ടുവരാമെന്നും നിര്‍ദേശിച്ചു.

ആശുപത്രിയിലെ മിനിമം മാനദണ്ഡം ഉറപ്പുവരുത്താന്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് ചട്ടം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു

Related News