Loading ...

Home Kerala

ചകിരിച്ചോര്‍ കയറ്റുമതിയിലൂടെ സംസ്ഥാനം നേടിയത് 1919 കോടിരൂപ

ആലപ്പുഴ: ചകിരിച്ചോര്‍ കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയര്‍ ബോര്‍ഡ് നേടിയത് 1919.74 കോടി രൂപയുടെ വരുമാനം. കയറുല്‍പന്നങ്ങളുടെ ആകെ കയറ്റുമതി വരുമാനത്തിന്റെ പകുതിയിലേറെയും ചകിരിച്ചോറില്‍നിന്നാണ് -ഏകദേശം 50.8 ശതമാനം.

പ്രകൃതിദത്തവും ഈടുള്ളതും താരതമ്യേന വില കുറഞ്ഞതുമായതിനാലാണ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ചകിരിച്ചോറിന് പ്രിയം. ഇന്ത്യയില്‍ തമിഴ്നാട്, ആന്ധ്ര, ഒഡിഷ എന്നിവിടങ്ങളില്‍നിന്നാണ് കയറ്റുമതി കൂടുതല്‍.

കേരളത്തില്‍ ആഭ്യന്തര ഉല്‍പാദനമാണ് ഏറെയും. മണ്ണിനുപകരം മറ്റൊരു ജൈവിക വസ്തുവില്‍ ചെടി നട്ടുവളര്‍ത്തി മെച്ചപ്പെട്ട വളര്‍ച്ച നേടാനുള്ള അവസരമാണ് ചകിരിച്ചോര്‍ നല്‍കുന്നത്. നല്ലൊരു വളമായി വിളകള്‍ക്ക് ഉപയോഗിക്കാം. വേരുകള്‍ പിടിക്കാനും നശിക്കാതെ മുളച്ചുപൊന്താനും സഹായിക്കും. ഈര്‍പ്പം പിടിച്ചുനിര്‍ത്താനുള്ള കഴിവാണ് മുഖ്യ മേന്മ. ഒരു കിലോ ചകിരിച്ചോറില്‍ എട്ടുലിറ്റര്‍ വരെ വെള്ളം സംഭരിക്കാം. വലിയൊരു സ്പോഞ്ച് പോലെയാണ് പ്രവര്‍ത്തനം.

വേരുകളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാലും ധാരാളം വായുസഞ്ചാരം ഉറപ്പാക്കാന്‍ കഴിയുന്നതിനാലും ചെടികളുടെ വളര്‍ച്ചക്ക് മികച്ച മാര്‍ഗമാണ്.

1:1 അനുപാതത്തില്‍ മണ്ണും ചകിരിച്ചോറും ചേര്‍ത്ത് നടുന്ന ചെടികളുടെ വേരുപിടിക്കല്‍ 30 ശതമാനം അധികമാണത്രെ. വീടിനകത്ത് വളര്‍ത്തുന്ന ചെടികളും ചകിരിച്ചോറില്‍ നടുന്നത് ഇരട്ടി ഗുണം ചെയ്യും.

Related News