Loading ...

Home National

അഫ്ഗാന്‍ പ്രതിസന്ധി: ഇന്ത്യക്ക് നഷ്ടം ശതകോടികളുടെ ഉഭയകക്ഷി വ്യാപാരം

ന്യൂഡല്‍ഹി: താലിബാന്‍ പിടിച്ച അഫ്ഗാനിസ്താനില്‍ അതിര്‍ത്തികള്‍ മുടങ്ങിക്കിടക്കുന്നത് ശരിക്കും പ്രതിസന്ധിയിലാക്കിയത് ഉഭയകക്ഷി വ്യാപാരം. 150 കോടി ഡോളറി (11,100 കോടിയിലേറെ രൂപ) ന്‍റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നിരുന്നത്.

കാര്‍ഷിക രംഗമാണ് അഫ്ഗാനികളുടെ പ്രധാന തൊഴില്‍. കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിയാണ് വരുമാന മാര്‍ഗങ്ങളില്‍ മുഖ്യം. എന്നാല്‍, താലിബാന്‍ പിടിച്ചതിന് പിന്നാലെ ഭരണപ്രതിസന്ധിയില്‍ ആദ്യം നിലച്ചത് അതിര്‍ത്തി കടന്നുള്ള വ്യാപാരമാണ്.

ഇന്ത്യയുമായി അഫ്ഗാനിസ്താന് ശക്തമായ വ്യാപാര ബന്ധമാണ് നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇത് അനേക ഇരട്ടിയായി വളരുകയും ചെയ്തു. 2019- 20ല്‍ മാത്രം കയറ്റുമതി- ഇറക്കുമതി ഇനത്തില്‍ 150 കോടി ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്.

ഡ്രൈഫ്രൂട്ടുകളാണ് കാര്യമായും അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യയിലെത്തിയിരുന്നത്. അത്തിപ്പഴം, അക്രൂട്ട്, ബദാം, അത്തിപ്പഴം, ഉണക്ക മുന്തിരി, കായം എന്നിങ്ങനെ പഴങ്ങളായും അല്ലാതെയും ഇന്ത്യയില്‍ വന്‍വിപണി സാധ്യതയാണ് ഡ്രൈഫ്രൂട്ടുകള്‍ തുറന്നത്.

ഇന്ത്യയില്‍നിന്ന് അഫ്ഗാനിസ്താനിലേക്ക് വസ്ത്രം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, കമ്ബ്യൂട്ടറുകള്‍, ഹാര്‍ഡ്വെയര്‍ ഉപകരണങ്ങള്‍, സിമെന്‍റ്, പഞ്ചസാര, സിന്തറ്റിക് ഫൈബര്‍ എന്നിവ കയറ്റി അയച്ചു.

അഫ്ഗാനിസ്താനില്‍നിന്ന് ഡ്രൈഫ്രൂട്ടുകള്‍ വരവ് കുറഞ്ഞത് രാജ്യത്ത് ഇവക്ക് വില കൂട്ടാനിടയാക്കിയിട്ടുണ്ട്.

Related News