Loading ...

Home National

രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: അടുത്ത ‍നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപയുടെ ആസ്തികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. റോഡ്, റെയില്‍വേ, വൈദ്യുതി, പ്രകൃതിവാതകം, ഖനനം, ടെലികോം, വ്യോമയാനം, സ്റ്റേഡിയം എന്നിങ്ങനെ 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ആസ്തികളാണ് വിറ്റഴിക്കുന്നത്. ഇതുസംബന്ധിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍എംപി) പദ്ധതി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അനാവരണം ചെയ്തു. ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി വിശദീകരിച്ചു. 25 വിമാനത്താവളങ്ങളുടെ വില്‍പ്പനയിലൂടെ 20,782 കോടി രൂപ സമാഹരിക്കും(18 ശതമാനം). കോഴിക്കോട് വിമാനത്താവളം അടക്കമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു ആസ്തിയും പൂര്‍ണമായി വിറ്റഴിക്കുകയല്ല, പകരം മെച്ചപ്പെട്ട രീതിയില്‍ അവയെ ഉപയോഗിക്കുന്നുവെന്ന് വേണം കണക്കാക്കാനെന്നും ധനമന്ത്രി പറഞ്ഞു. നിലവിലുള്ള ആസ്തികള്‍ (ബ്രൗണ്‍ഫീല്‍ഡ്) നടത്തിപ്പിനാണ് കൈമാറുക. പദ്ധതിയില്‍ ഉള്‍പ്പെടുന്നവയുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇക്കൊല്ലം 80,000 കോടി രൂപയാണ് ലക്ഷ്യം. 2025 വരെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്നര ലക്ഷം കോടി വീതം സമാഹരിക്കും. സാമ്ബത്തിക വളര്‍ച്ചയോടൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനക്ഷേമത്തിനായി ഗ്രാമ-അര്‍ധ നഗര സംയോജനത്തിനും ആസ്തിവില്‍പ്പനയിലൂടെ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനെയും ഉപയോഗിക്കുകയാണ് മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ വഴി ചെയ്യുന്നതെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ കാന്ത് വ്യക്തമാക്കി.

Related News