Loading ...

Home National

പാചകവാതക വില ₹93 കൂട്ടി

ന്യൂഡൽഹി: സാധാരണക്കാരെ കഷ്ടത്തിലാക്കി പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി. സബ്സിഡി ഇല്ലാത്ത 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് 93 രൂപയും വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 146 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിൽ വന്നു. സബ്സിഡി ഉള്ള സിലിണ്ടറുകൾക്ക് നാലരരൂപയാണു വർധന. വ്യോമയാന ഇന്ധനവിലയും വീണ്ടും കൂട്ടി. തുടർച്ചയായ ആറാം തവണ ശതമാനം കൂടി വർധന.

കഴിഞ്ഞവർഷം ജൂലൈയ്ക്കു ശേഷം പാചകവാതകത്തിന് പത്തൊന്പതാം തവണയാണു വിലകൂട്ടുന്നത്. എൽപിജി സിലിണ്ട റിന് 95 രൂപ വരെ വില കൂട്ടുമെന്നു കഴിഞ്ഞ വെള്ളിയാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ദിവസവും കൂട്ടുന്നതു മൂലമുള്ള വിലക്കയറ്റത്തിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് എൽപിജിയുടെ വില തുടർച്ചയായി കുത്തനെ കൂട്ടുന്നത് ഇടിത്തീ പോലെയായി. 

കഴിഞ്ഞ മാസം എൽപിജി സിലിണ്ട റുകൾക്ക് യഥാക്രമം 49 രൂപയും 78 രൂപയും വില കൂട്ടിയിരുന്നു. സബ്സിഡിയുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 235 രൂപ തത്കാലം തിരികെ സബ്സിഡിയായി നൽകുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, നാലു മാസം കഴിയുന്പോൾ സബ്സിഡി പാടെ ഇല്ലാതാകുന്നതോടെ ഈ ആശ്വാസവും നിലയ്ക്കും.

കേരളത്തിൽ മാത്രം 46 ലക്ഷം പാചകവാതക ഉപയോക്താക്കളെ വിലവർധന ബാധിക്കും. രാജ്യത്താകെ മൊത്തം 18.11 കോടി ഉപയോക്താക്കളാണ് സബ്സിഡിയുള്ള എൽപിജി സിലിണ്ട റുകൾ ഉപയോഗിക്കുന്നത്. സബ്സിഡി ഇല്ലാത്ത 2.66 കോടി പാചകവാതക ഉപയോക്താക്കളും രാജ്യത്തുണ്ട്. 



14.2 കിലോയുടെ ഗാർഹിക സിലിണ്ട റിന് ഇന്നലത്തെ വിലവർധനവോടെ ഡൽഹിയിൽ 742 രൂപ നൽകണം. ഈവില നൽകി വേണം സബ്സിഡി ഉള്ളവരും സിലിണ്ടർ വാങ്ങാൻ. പിന്നീട് 735 രൂപ ബാങ്ക് അക്കൗണ്ടിലേക്കു വരും. ഹോട്ടലുകൾക്കും മറ്റുമുള്ള വാണിജ്യ സിലിണ്ടറിന് വില 1,289 രൂപയായി. അടുത്ത മാർച്ചിൽ പാചകവാതക സബ്സിഡി പൂർണമായി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിനു മുന്നോടിയായാണ് എല്ലാ മാസവും എൽപിജിയുടെ വില കൂട്ടുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സിലിണ്ട റിന് ഏഴു രൂപ വീതം കൂട്ടിയിരുന്നു. 

ഓരോ കുടുംബത്തിനും നൽകുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പ്രതിവർഷം 12 ആയി യുപിഎ സർക്കാരിന്‍റെ കാലത്തു തന്നെ പരിമിതപ്പെടുത്തിയിരുന്നു. ഇനി അഞ്ചു മാസത്തിനുശേഷം സബ്സിഡി പാടേ നിർത്തലാക്കുന്നതോടെ വാണിജ്യ നിരക്കിലായിരിക്കും സാധാരണക്കാരും പാചകവാതകം വാങ്ങേണ്ടിവരിക. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ വലിയ കുറവുള്ളപ്പോഴാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ കുത്തനെ കൂട്ടി സർക്കാർ ജനങ്ങളെ പിഴിയുന്നത്.

പാചകവാതക വില
ജൂലൈ 1 നവം 1
സബ്സിഡി ഉള്ളത് 417.46 495.69
സബ്സിഡി ഇല്ലാത്തത് 564.00 742.00
വാണിജ്യം (19 കിലോ) 1017.50 1310.50
(ഡൽഹിയിലെ നിരക്ക്)

ജോർജ് കള്ളിവയലിൽ 

Related News