Loading ...

Home Kerala

കുട്ടനാട്ടില്‍ കൂട്ടപ്പലായനമെന്ന് പ്രതിപക്ഷം; ഗൗരവമായി കാണുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: കുട്ടനാട്ടിലെ തുര്‍ച്ചയായ വെള്ളപ്പൊക്ക ദുരിതം നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. കുട്ടനാട്ടില്‍ കൂട്ടപ്പലായനമാണ് നടക്കുന്നത്. ഭരണകൂടത്തെ നോക്കി കുട്ടനാട് നിശബ്ദമായി നിലവിളിക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ പി.സി. വിഷ്ണുനാഥ് പറഞ്ഞു.

കുട്ടനാട്ടില്‍ ഒരു വാര്‍ഡില്‍ മുപ്പതോളം കുടുംബങ്ങള്‍ വരെ പലായനം ചെയ്യുന്നു. രണ്ട് ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക സര്‍ക്കാര്‍ കാണുന്നില്ല. പ്രഖ്യാപിച്ച 500 കോടിയുടെ പദ്ധതിയില്‍ ഒന്ന് പോലും നടപ്പായിട്ടില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. à´¸à´‚ഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി നല്‍കി. കുട്ടനാട് പാക്കേജിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശ്നകാരണമെന്നും ഇത് വെള്ളം കയറാന്‍ കാരണമാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Related News