Loading ...

Home Kerala

സഹകരണ ബാങ്കിലെ വായ്പ ക്രമക്കേട് അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് സ്വകാര്യ സ്ഥാപനത്തിന് മൂന്നരക്കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ വിജിലന്‍സ് അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന, കേസിലെ ഒന്നാം പ്രതിയും ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടറുമായ ബിശ്വനാഥ് സിന്‍ഹയുടെ ഹരജി തള്ളിയാണ് ജസ്റ്റിസ് ആര്‍. നാരായണ പിഷാരടിയുടെ ഉത്തരവ്.

2002 _03 കാലഘട്ടത്തില്‍ എറണാകുളത്തെ ഗോഡ്ഫ്രാങ്ക് എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന് അനധികൃതമായി മൂന്നരക്കോടി വായ്പ നല്‍കിയെന്നാണ് കേസ്. നബാര്‍ഡിന്റെ  എതിര്‍പ്പുണ്ടായിട്ടും ചട്ടം ലംഘിച്ച്‌ വായ്പ നല്‍കിയെന്നാണ് ആരോപണം. ഈട് നല്‍കിയ ഭൂമിയുടെ മൂല്യം നിശ്ചയിച്ചതിലും അപാകതയുള്ളതായി ആരോപണമുയര്‍ന്നിരുന്നു. അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം മതിയായ തെളിവില്ലെന്നുകാട്ടി കേസ് അവസാനിപ്പിക്കാന്‍ 2015ല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഇത് തള്ളിയ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. വീണ്ടും അന്വേഷിച്ച്‌ സമാന റിപ്പോര്‍ട്ട് അന്വേഷണ സംഘം 2020ല്‍ നല്‍കിയെങ്കിലും അതും തള്ളി. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരം സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി തുടരന്വേഷണത്തിനും ഉത്തരവിട്ടു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന്‍ കോടതിയെ സമീപിച്ചത്.

കേസിനാധാരമായ സംഭവം നടക്കുമ്പോള്‍ സെക്ഷന്‍ 17 എ പ്രാബല്യത്തിലില്ലായിരുന്നെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ 2018 ജൂലൈ 26നാണ് നിലവില്‍ വന്നത്.

ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെതന്നെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിർദ്ദേശിക്കുകയായിരുന്നു.

Related News