Loading ...

Home National

മൂന്നു മാസമായി കാര്‍ഗോ ബാര്‍ജ് വരുന്നില്ല; ചെറുദ്വീപുകള്‍ ദുരിതത്തില്‍

കൊച്ചി: കാര്‍ഗോ ബാര്‍ജുകള്‍ മൂന്നുമാസമായി വരാത്തതിനാല്‍ ദുരിതത്തിലായി ലക്ഷദ്വീപിലെ ചെത്ത്ലത്ത്, കില്‍ത്താന്‍, ബിത്ര ദ്വീപുകള്‍. ഇന്ധന വിതരണവുമായി ബന്ധപ്പെട്ട ബാര്‍ജുകള്‍ മാത്രമാണ് മാസങ്ങളായി ഈ ചെറുദ്വീപുകളിലേക്ക് എത്തുന്നതെന്നും അവശ്യസാധനങ്ങള്‍ക്ക് ജനം ബുദ്ധിമുട്ടുകയാണെന്നും ലക്ഷദ്വീപ് സംയുക്ത ജനകീയ മുന്നണിപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രതിസന്ധി വിശദീകരിച്ച്‌ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിന് നിവേദനം നല്‍കിയതായും അവര്‍ വ്യക്തമാക്കി.

ടൗട്ടെ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളാണ് ഈ ദ്വീപുകള്‍. നിരവധി മത്സ്യബന്ധന ബോട്ടുകളും വീടുകളും പൂര്‍ണമായും ഭാഗികമായും ഇവിടെ തകര്‍ന്നിരുന്നു. കാര്‍ഗോ ബാര്‍ജുകള്‍ സര്‍വിസ് നടത്താത്തതിനാല്‍ ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കുവേണ്ട സാമഗ്രികള്‍ ദ്വീപുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. സെപ്റ്റംബറില്‍ വീണ്ടും മത്സ്യബന്ധനം സജീവമാകുമ്ബോള്‍ തങ്ങളുടെ ബോട്ടുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ടെന്നും എത്രയും വേഗം ഇടപെടലുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

നിര്‍മാണസാമഗ്രികളുടെ അപര്യാപ്തതയാണ് മറ്റൊരു പ്രധാന പ്രശ്നം. സാധനങ്ങള്‍ ലഭിക്കാതായതോടെ വീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. മക്കളുടെ വിവാഹത്തിന് മുന്നോടിയായി വീടുപണി ആരംഭിച്ചവര്‍ പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തേണ്ട അവസ്ഥയിലാണ്. ഇതോടെ വിവാഹങ്ങളും നീണ്ടുപോകുന്ന സാഹചര്യമാണ്. സിമന്‍റ്, ടൈല്‍സ് തുടങ്ങിയ ഒരുതരത്തിെല വസ്തുക്കളും കിട്ടാതെയായെന്നും അവര്‍ വ്യക്തമാക്കി.

ലക്ഷദ്വീപിലെ വെറ്ററിനറി യൂനിറ്റുകള്‍ കാലിത്തീറ്റ ഉല്‍പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ബാര്‍ജില്‍ കാലിത്തീറ്റ എത്തിച്ചാല്‍ മാത്രമെ കന്നുകാലികള്‍ക്ക് നല്‍കാന്‍ കഴിയൂ. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് ദ്വീപുവാസികളെയും വ്യാപാരികളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഗോ ബാര്‍ജുകള്‍ വരാത്തതിെന്‍റ കാരണം ഇനിയും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ചെറുദ്വീപുകളോടുള്ള അവഗണനയായാണ് ഇത് മനസ്സിലാക്കുന്നതെന്നും സംയുക്ത ജനകീയ മുന്നണി ചെയര്‍മാന്‍ സി.പി. സബൂര്‍ ഹുസൈന്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

Related News