Loading ...

Home National

ഇന്ത്യയിൽ 12-18 വയസ്സുകാര്‍ക്ക് വാക്സിനേഷന്‍ സെപ്റ്റംബറില്‍ തുടങ്ങും

ന്യൂഡല്‍ഹി: രാജ്യത്ത് 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ സെപ്റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങും. സൈഡസ് വാക്സിനാണ് നല്‍കുക. ഇതിന് അനുമതി ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട സമിതി അധ്യക്ഷന്‍ ഡോ. എന്‍.കെ അറോറ പറഞ്ഞു.

സൈഡസ് വാക്സിനു പിറകെ കോവാക്സിനും അനുമതി നല്‍കും. കൊവാക്സിന്‍ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി വാക്സിനേഷന് ഉപയോഗപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. ജനുവരി- ഫെബ്രുവരിയില്‍ രണ്ടിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ലഭ്യമാക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. എന്‍.കെ അറോറ വ്യക്തമാക്കി.
േകാവിഡ് മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലാണ് കുട്ടികളിലും പരിശോധന നടത്തുന്നത്. എന്നാല്‍, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്ന് പീഡിയാട്രിക് അസോസിയേഷന്‍ ഉള്‍പെടെ സംഘടനകള്‍ പറയുന്നു.

Related News