Loading ...

Home National

ഡിസംബര്‍ അവസാനത്തോടെ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഡിസംബര്‍ അവസാനത്തോടെ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രം. ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ദേശീയ വിദഗ്ധ സംഘത്തിന്‍റെ തലവനായ ഡോ. എന്‍.കെ. അറോറ വരും മാസത്തില്‍ വാക്സിന്‍ വിതരണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നും പറഞ്ഞു.

വാക്സിനേഷന്‍ നിരക്ക് ഉയര്‍ത്തുന്നതിനായി സംസ്ഥാനങ്ങള്‍ വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കണം. വാക്സിനുകളുടെ ലഭ്യത ക്രമേണ വര്‍ധിപ്പിച്ചതായും ഡോ. അറോറ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

'ജൂണ്‍, ജൂലൈ മാസങ്ങളില്‍ വാക്സിനേഷനില്‍ വര്‍ധനയുണ്ടായി. മേയില്‍ രാജ്യത്തിന് ലഭിച്ചത് 5.6 കോടി ഡോസ് വാക്സിനായിരുന്നു. ഇപ്പോള്‍ 10 മുതല്‍ 12 കോടിവരെ വാക്സിന്‍ ഡോസുകള്‍ ലഭിക്കുന്നുണ്ട്. വരും മാസങ്ങളില്‍ അവ 16 മുതല്‍ 18 േകാടിയായി ഉയരും. സെപ്തംബര്‍ മുതല്‍ 30 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ ലഭിക്കും' -അദ്ദേഹം പറഞ്ഞു.

വാക്സിന്‍ ലഭ്യമാകുമെങ്കിലും വിതരണ കേന്ദ്രങ്ങളുടെ അഭാവം പ്രതികൂലമാകും. അവ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. രാജ്യമെമ്ബാടും സര്‍ക്കാര്‍തലത്തില്‍ 75,000 മുതല്‍ ലക്ഷം വരെ വാക്സിനേഷന്‍ കേന്ദ്രങ്ങളൊരുക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം പരിമിതമാണ്. വാക്സിന്‍ ലഭ്യതയുടെ അടിസ്ഥാനത്തില്‍ വിതരണകേന്ദ്രങ്ങളും വര്‍ധിപ്പിക്കണം -അദ്ദേഹം പറഞ്ഞു.

മൂന്നുദിവസമായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നുവരുന്നുണ്ട്. 56 ദിവസത്തെ താഴ്ചക്ക് ശേഷമാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത്. ജൂലൈ എട്ടിന് 11 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ വര്‍ധന രേഖപ്പെടുത്തിയതായും അറോറ കൂട്ടിക്കിച്ചേർത്തു 

Related News