Loading ...

Home youth

പരീക്ഷ റദ്ദാക്കല്‍; എന്‍ജിനീയറിങ് പ്രവേശനത്തില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക

തിരുവനന്തപുരം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം കേരളത്തില്‍ പ്രഫഷനല്‍ കോഴ്സ് പ്രവേശനത്തില്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ വിദ്യാര്‍ഥികള്‍. കേരള എന്‍ജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും പ്രവേശനപരീക്ഷയില്‍ നേടിയ സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. പരീക്ഷ റദ്ദാക്കുമ്ബോള്‍ പകരം 12ാം ക്ലാസ് മാര്‍ക്ക് നിശ്ചയിക്കാന്‍ സി.ബി.എസ്.ഇ തയാറാക്കുന്ന മാനദണ്ഡം വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകമാകും.എന്‍ജിനീയറിങ് പ്രവേശനത്തില്‍ ആദ്യ റാങ്കുകളില്‍ കൂടുതല്‍ വരുന്നത് സി.ബി.എസ്.ഇ വിദ്യാര്‍ഥികളാണ്. കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ്ങില്‍ ആദ്യ 5000 റാങ്കില്‍ 2477 പേര്‍ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയവരാണ്. സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ 2280 പേരാണ് ആദ്യ 5000ല്‍ ഉള്‍പ്പെട്ടത്. 14,468 പേരാണ് സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച്‌ കഴിഞ്ഞവര്‍ഷം എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
പ്രഫഷനല്‍ കോഴ്സിനു പുറമെ സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ഥികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ വിവിധ കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയും ഒേട്ടറെ പേര്‍ക്ക് ഇഷ്ട വിഷയങ്ങള്‍ ലഭിക്കാത്ത സാഹചര്യവുമുണ്ട്.സംസ്ഥാനത്ത് 40000ല്‍ പരം വിദ്യാര്‍ഥികളാണ് സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ എഴുതാറുള്ളത്. 12ാം ക്ലാസ് തലത്തില്‍ സയന്‍സ്, േകാമേഴ്സ്, ഹ്യുമാനിറ്റീസ് പോലുള്ള വിഷയ കോമ്ബിനേഷനുകളാണ് പഠിക്കാനുള്ളത്. മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്ക് പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ പോലും ഒമ്ബത്, പത്ത് ക്ലാസുകളില്‍ ഏതെല്ലാം വിഷയങ്ങളുടെ മാര്‍ക്ക് പരിഗണിക്കുമെന്നതിലും വ്യക്തത വരുത്തേണ്ടിവരും.

Related News