Loading ...

Home youth

റാങ്ക് പട്ടികകള്‍ അധികം വൈകില്ല; ഇ.എം.എസ് സോഫ്റ്റ്വെയറുമായി പി.എസ്.സി

തിരുവനന്തപുരം: പരീക്ഷ നടത്തി വര്‍ഷങ്ങളായിട്ടും റാങ്ക് പട്ടിക ഇല്ലെന്ന ഉദ്യോഗാര്‍ഥികളുടെ പരാതിക്ക് പരിഹാരവുമായി കേരള പബ്ലിക് സര്‍വിസ് കമീഷന്‍.പരീക്ഷ നടത്തി വേഗത്തില്‍ ചുരുക്കപ്പട്ടികയും റാങ്ക് പട്ടികയും പുറത്തിറക്കാനും പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്‍കിയിട്ടും ഹാജരാകാത്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുമായി ഇ.എം.എസ് (എക്സാം മാനേജ്മെന്‍റ് സിസ്റ്റം) സോഫ്റ്റ്വെയര്‍ പി.എസ്.സി ആവിഷ്കരിച്ചു. ഇതോടെ, ഓരോ പരീക്ഷക്കും ഹാജരായ/ ഹാജരാകാത്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ പരീക്ഷാദിവസം തന്നെ പി.എസ്.സിക്ക് ലഭിക്കും.

നിലവില്‍ പരീക്ഷക്കു ശേഷം ഹാജരായവരുടെയും ഹാജരാകാത്തവരുടെയും വിവരങ്ങള്‍ അഡീഷനല്‍ ചീഫ് സൂപ്രണ്ടുമാര്‍ പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി ഉത്തരക്കടലാസുകള്‍ക്കൊപ്പം ജില്ല ഓഫിസുകളിലേക്കും അവിടെനിന്ന് പി.എസ്.സി ആസ്ഥാനത്തേക്കും അയക്കുകയാണ് പതിവ്. ഓരോ ക്ലാസ് മുറികളിലെയും ഫോമുകളില്‍നിന്ന് രജിസ്റ്റര്‍ നമ്ബറുകള്‍ തിട്ടപ്പെടുത്തേണ്ടിവരുന്നതിനാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് പരീക്ഷക്ക് ഹാജരായവരുടെ കൃത്യം കണക്ക് പി.എസ്.സിക്ക് ലഭിക്കുന്നത്. എന്നാല്‍, സോഫ്റ്റ്വെയര്‍ നിലവില്‍ വന്നതിനാല്‍ കാലതാമസം ഒഴിവാകും. കഴിഞ്ഞ സെപ്റ്റംബര്‍ മുതലുള്ള വിവരങ്ങള്‍ ഇ.എം.എസ് സോഫ്റ്റ്വെയറിലൂടെയാണ് ശേഖരിക്കുന്നത്.

20 ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു ഇന്‍വിജിലേറ്റര്‍ എന്ന രീതിയിലാണ് സോഫ്റ്റ്വെയര്‍ ക്രമീകരണം. പരീക്ഷ ആരംഭിച്ചാല്‍ ചീഫ് സൂപ്രണ്ട് ക്ലാസ് സന്ദര്‍ശിച്ച്‌ ഹാജരായ ഉദ്യോഗാര്‍ഥികളുടെ എണ്ണം രേഖപ്പെടുത്തും. അഡീഷനല്‍ ചീഫ് സൂപ്രണ്ടെത്തി ഹാജരാകാത്ത ഉദ്യോഗാര്‍ഥികളുടെ രജിസ്റ്റര്‍ നമ്ബര്‍ ശേഖരിക്കും. മൊബൈലില്‍ ലഭിക്കുന്ന രഹസ്യ ഒ.ടി.പിയിലൂടെ സോഫ്റ്റ്വെയറില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യും. ഓരോ ക്ലാസ് റൂമിലും പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്‍കിയവരുടെ ആകെ എണ്ണവുമായി ഇരുവരും നല്‍കിയ വിവരങ്ങളിലോ രജിസ്റ്റര്‍ നമ്ബറിലോ വ്യത്യാസം കണ്ടാല്‍ സോഫ്റ്റ്വെയര്‍ പിശക് ചൂണ്ടിക്കാണിക്കും.

തെറ്റുകള്‍ പൂര്‍ണമായി പരിഹരിച്ചതിനുശേഷമേ ഇരുവര്‍ക്കും പ്രിന്‍റൗട്ടില്‍ ഒപ്പ് രേഖപ്പെടുത്തി പി.എസ്.സി ആസ്ഥാനത്തേക്ക് നല്‍കാന്‍ സാധിക്കൂ. വിവരങ്ങള്‍ പി.എസ്.സിയുടെ ഡേറ്റ സെര്‍വറിലായിരിക്കും അപ്ലോഡ് ആകുക. മറ്റ് തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഓരോ പരീക്ഷ കേന്ദ്രത്തിലും നിയോഗിക്കപ്പെടുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങളും സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്താനാകും. രണ്ടുവര്‍ഷമെടുത്താണ് ഇ.എം.എസ് സോഫ്റ്റ്വെയര്‍ പി.എസ്.സി വികസിപ്പിച്ചെടുത്തത്.

Related News