Loading ...

Home Kerala

രണ്ടാം പിണറായി സർക്കാർ വകുപ്പ് വിഭജനം പൂര്‍ത്തിയായി;ഷൈലജയുടെ കസേര വീണയ്ക്ക്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ തീരുമാനമായതായി സൂചന. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ ധാരണയായത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകും.

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുമ്ബോള്‍ സുപ്രധാന വകുപ്പുകളെല്ലാം സിപിഎം തന്നെ കൈവശം വയ്ക്കുന്നതായാണ് സൂചന. ധനമന്ത്രിയായി കെ.എന്‍ ബാലഗോപാല്‍ എത്താനാണ് സാധ്യത. പി. രാജീവ് വ്യവസായ മന്ത്രിയാകുമ്ബോള്‍ ആരോഗ്യമന്ത്രിയുടെ കസേരയിലേക്ക് വീണ ജോര്‍ജും എത്തും. à´µà´¿. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയാകും.

ആര്‍ ബിന്ദുവിന് ഉന്നതവിദ്യാഭ്യാസ വകുപ്പും വി.എന്‍ വാസവന് സഹകരണ രജിസ്ട്രേഷനും നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദേവസ്വം കെ. രാധാകൃഷ്ണനും പൊതുമരാമത്ത് മുഹമ്മദ് റിയാസിനുമാണ് നല്‍കുക. ഗതാഗതം എന്‍സിപിയില്‍ നിന്നു മാറ്റി ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആന്‍റണി രാജുവിന് നല്‍കാനും നീക്കമുണ്ട്.

സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ജെഡിഎസിന് വിട്ടു നല്‍കി. ഐഎന്‍എല്‍ എംഎല്‍എ അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ജലസേചന വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനും ലഭിക്കും.

കണ്ണൂരില്‍ നിന്നുള്ള സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് എം.വി. ഗോവിന്ദന്‍ (തദ്ദേശം, എക്സൈസ്), സജി ചെറിയാന്‍ (ഫിഷറീസ്, സാംസ്കാരികം), വി. അബ്ദുറഹ്മാന്‍ (ന്യൂനപക്ഷക്ഷേമം, പ്രവാസികാര്യം). എ.കെ. ശശീന്ദ്രന്‍ (വനം) എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിലെ മന്ത്രിമാര്‍.

Related News