Loading ...

Home Kerala

കേരളത്തിൽ നെല്ലുസംഭരണം ഇഴയുന്നു; താങ്ങുവില പ്രഖ്യാപനം ഇപ്പോഴും ജലരേഖ

കോട്ടയം: സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ വീണ്ടും കടുത്ത ദുരിതത്തില്‍. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെയും മില്ലുടമകളുടെയും അനാസ്ഥമൂലം നെല്ലുസംഭരണത്തിലെ മെല്ലെപ്പോക്കിന് പിന്നാലെ വര്‍ധിപ്പിച്ച താങ്ങുവില കിട്ടാതിരിക്കുകകൂടി ചെയ്തതോടെ ബഹുഭൂരിപക്ഷം കര്‍ഷകരും വന്‍ പ്രതിസന്ധിയിലാണ്.

നെല്ലുസംഭരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കൃഷി വകുപ്പ് ആവര്‍ത്തിക്കു
മ്പോ 
ഴും നടപടികള്‍ അനിശ്ചിതത്വത്തിലാണ്. പല ജില്ലയിലും ടണ്‍കണക്കിന് നെല്ല് വേനല്‍മഴയില്‍ നശിക്കു
മ്പോഴും സംഭരണത്തിന് നിയോഗിക്കപ്പെട്ടവര്‍ രംഗത്തുവന്നിട്ടില്ല. പാടേശഖരങ്ങളില്‍ കൂട്ടിയിട്ട നെല്ല് മഴയില്‍ നശിക്കാതിരിക്കാന്‍ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. à´¸à´‚സ്ഥാന വ്യാപകമായി 40,000 മുതല്‍ 50,000 ടണ്‍ വരെ നെല്ല് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.താങ്ങുവില നാമമാത്രമാണെന്ന ആക്ഷേപം നിലനില്‍ക്കുേമ്ബാഴും പ്രഖ്യാപിച്ച തുകയെങ്കിലും നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ ബജറ്റില്‍ നെല്ലിെന്‍റ താങ്ങുവില 28 രൂപയായി വര്‍ധിപ്പിച്ചിരുന്നു. നിലവിലെ 27.48ല്‍നിന്നാണ് à´ˆ വര്‍ധന. എന്നാല്‍, വര്‍ധിപ്പിച്ച തുക ഇതുവരെയും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. പഴയ സംഭരണവിലയില്‍ 18.68 രൂപ കേന്ദ്രവിഹിതവും 8.80രൂപ സംസ്ഥാന വിഹിതവുമാണ്. ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച നിരക്കില്‍ നെല്ല് സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല.ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് കര്‍ഷകര്‍ കടുത്ത ദുരിതം പേറുന്നത്. പഴയ വിലയ്ക്കാണ് ഇപ്പോഴും സംഭരണം. കഴിഞ്ഞ വര്‍ഷവും മാര്‍ച്ചിലും വിറ്റ നെല്ലിെന്‍റ പണം ഇനിയും പലര്‍ക്കും ലഭിക്കാനുണ്ട്. കൊയ്ത്തിനും സംഭരണത്തിനും എല്ലാം നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ നെല്‍കൃഷി അന്യമാക്കുമെന്ന മുന്നറിയിപ്പും കര്‍ഷകര്‍ നല്‍കുന്നു. ലോറി വാടകയും അമിത കയറ്റിറക്കുകൂലിയും കര്‍ഷകരെ വലക്കുകയാണ്. സ്വകാര്യ മില്ലുടമകളുടെ സമ്മര്‍ദവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സര്‍ക്കാര്‍ സംഭരണം അട്ടിമറിക്കാന്‍ ഉന്നതതല ആസൂത്രിത നീക്കങ്ങളും കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയാണ്. കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലയില്‍ മാത്രം 12,000 ടണ്‍ നെല്ല് ഇനിയും സംഭരിക്കാനുണ്ട്. നെല്‍കര്‍ഷകരുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൂടുതല്‍ മില്ലുകള്‍ തുറക്കുമെന്ന പ്രഖ്യാപനം ഇനിയും ഫലം കണ്ടിട്ടില്ല. 

Related News