Loading ...

Home National

രാജ്യത്ത് കോവിഡ് പിടിവിടുന്നു; അടുത്ത നാലാഴ്ച അതിനിര്‍ണായകമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഒറ്റ ദിവസം കോവിഡ് കേസുകളുടെ എണ്ണം ലക്ഷം പിന്നിട്ടതിനു പിന്നാലെ ഏകദേശം സമാന സംഖ്യയില്‍ പിറ്റേന്നും തുടര്‍ന്നതോടെ കടുത്ത സാഹചര്യത്തെ കുറിച്ച്‌ മുന്നറിയിപ്പുമായി കേന്ദ്രം. വൈറസ് ബാധ ഏറ്റവും ശക്തമായി തുടരുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ 50 ഓളം ഉന്നതതല സംഘങ്ങളെ കേന്ദ്രം വിന്യസിച്ചു. മഹാരാഷ്ട്രയില്‍ 30ഉം ഛത്തീസ്ഗഢില്‍ 11ഉം പഞ്ചാബില്‍ ഒമ്ബതും ജില്ലകളിലേക്കാണ് ഇവരെ അയച്ചത്. രാജ്യത്തെ മൊത്തം രോഗബാധയുെട പകുതിയിലേറെയും മഹാരാഷ്ട്രയിലാണ്.
നടപടികളുടെ ഭാഗമായി ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതി ഏപ്രില്‍ 10 മുതല്‍ 14 വരെ അടച്ചിടും. à´²àµ‹à´•àµâ€‹à´¡àµ—ണ്‍ നിലവിലുള്ള മുംബൈയില്‍ ബീച്ചുകള്‍, ഉദ്യാനങ്ങള്‍ എന്നിവ രാത്രി എട്ടു മുതല്‍ രാവിലെ ഏഴുവരെ അടച്ചിടും. ഇനി ആര്‍.à´Ÿà´¿.പി.സി.ആര്‍ പരിശോധന നടത്തിയ ശേഷം മാത്രമേ അതിര്‍ത്തി കടക്കാവൂ എന്ന് വിവിധ സംസ്ഥാനങ്ങളും തീരുമാനിച്ചു.നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 45 വയസ്സ് കഴിഞ്ഞ എല്ലാ കേന്ദ്ര ജീവനക്കാരും കോവിഡ് വാക്സിന്‍ നിര്‍ബന്ധമായി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43 ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ഇതോടെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം എട്ടുകോടി കവിഞ്ഞു. വൈറസ് ബാധ പരിശോധന പൂര്‍ത്തിയാക്കിയത് 25 കോടി പേരിലുമാണ്.

Related News