Loading ...

Home Kerala

തൊഴിലുറപ്പ് വേതന വര്‍ധനയില്‍ കേരളത്തെ അവഗണിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അടുത്ത സാന്പത്തിക വര്‍ഷത്തില്‍ വേതന വര്‍ധനയില്ല. 2021-2022 സാന്പത്തിക വര്‍ഷത്തില്‍ മറ്റുപല സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള പ്രതിദിന വേതനത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ പഴയ കൂലി മാറ്റമില്ലാതെ തുടരുകയാണ്. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം മാര്‍ച്ച്‌ 15ന് ഇറക്കിയ വിജ്ഞാപനത്തില്‍ 2021-2022 വര്‍ഷത്തില്‍ കേരളത്തിലും ലക്ഷദ്വീപിലും തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചിട്ടില്ല. പുതുക്കിയ വേതന നിരക്കുകള്‍ ഏപ്രില്‍ ഒന്നിനാണു നിലവില്‍വരുന്നത്. 2005ലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം അനുസരിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഉപഭോക്തൃ വിലസൂചികയും വിലക്കയറ്റവും ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് ഓരോ വര്‍ഷവും തൊഴിലുറപ്പ് വേതനത്തില്‍ വര്‍ധനവ് വരുത്തുന്നത്.

തൊഴിലുറപ്പ് വേതനത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്തായിരുന്നു കേരളം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ദിവസവേതനത്തില്‍ 20 രൂപ വര്‍ധിപ്പിച്ച്‌ കൂലി 291 രൂപയായി നിശ്ചയിച്ചത്. നടപ്പു സാന്പത്തിക വര്‍ഷം 15.65 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടായിരുന്നതില്‍ 80 ശതമാനവും സ്ത്രീ തൊഴിലാളികളായിരുന്നു. ലക്ഷദ്വീപില്‍ ദിവസവേതനം 266 രൂപയായിരുന്നതിലും മാറ്റം വരുത്തിയിട്ടില്ല.

തൊഴിലുറപ്പ് ദിവസക്കൂലിയില്‍ ഹരിയാനയില്‍ ആയിരുന്നു ഏറ്റവും കൂടിയ വേതനം. കഴിഞ്ഞ തവണ 309 ആയിരുന്ന ഇത് ഇത്തവണ 315 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. സിക്കിമിലെ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ 308 ആയിരുന്നത് 318 ആയും വര്‍ധിപ്പിച്ചു.

സിക്കിമില്‍ മറ്റു സ്ഥലങ്ങളില്‍ തൊഴിലുറപ്പ് ദിവസവേതനം 212 രൂപയാണ്. 220 രൂപ ദിവസ വേതനമുണ്ടായിരുന്ന രാജസ്ഥാനില്‍ ഈ സാന്പത്തിക വര്‍ഷത്തില്‍ വെറും ഒരു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Related News