Loading ...

Home Kerala

പത്രിക സമര്‍പ്പണത്തിന് നാലുനാള്‍


കാസര്‍കോട്: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നാലു ദിവസം കൂടി മാത്രം അവശേഷിക്കുമ്ബോള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനുള്ള പ്രധാന യോഗ്യതകളും അയോഗ്യതകളും പരിശോധിക്കാം.

യോഗ്യതകള്‍:

    നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്ന ദിവസം സ്ഥാനാര്‍ഥിയുടെ വയസ്സ് 25ല്‍ കുറയരുത്.
    പട്ടികജാതി വിഭാഗത്തിനോ പട്ടികവര്‍ഗ വിഭാഗത്തിനോ വേണ്ടി സംവരണം ചെയ്ത മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥി പ്രസ്തുത വിഭാഗത്തില്‍ അംഗമായിരിക്കണം. മാത്രമല്ല, ജില്ലയില്‍ പ്രസ്തുത സംവരണ വിഭാഗത്തിന് നീക്കിവെച്ച മണ്ഡലത്തിലെ തന്നെ വോട്ടറുമായിരിക്കണം.
    ജനറല്‍ സീറ്റിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥി സംസ്ഥാനത്തെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടറായിരിക്കണം.

അയോഗ്യതകള്‍:

    സ്ഥാനാര്‍ഥി ഇന്ത്യന്‍ സര്‍ക്കാറിെന്‍റയോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാറിെന്‍റയോ കീഴിലുള്ള ഓഫിസുകളില്‍ ജോലി ചെയ്യുന്നവരായിക്കരുത്.
    സ്ഥിരബുദ്ധി ഇല്ലാത്ത ആളോ അങ്ങനെയാണെന്ന് കോടതി വിധിച്ചയാളോ ആവരുത്.
    പാപ്പരാണെന്ന് കോടതി വിധിച്ചവര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍, മറ്റേതെങ്കിലും രാജ്യത്തിെന്‍റ പൗരത്വം ലഭിച്ചവര്‍, പാര്‍ലമെന്‍റ് തയാറാക്കിയ ഏതെങ്കിലും നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ എന്നിവര്‍.
    നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യപ്രസ്താവന കളവോ വ്യാജമോ ആയിരുന്നാലും അയോഗ്യതയുണ്ടാവും.
    പട്ടികജാതിക്കാരനോ പട്ടികവര്‍ഗക്കാരനോ അല്ലായെന്ന് പിന്നീട് എപ്പോഴെങ്കിലും തെളിയിക്കപ്പെടുകയും അപ്രകാരം പ്രഖ്യാപിക്കപ്പെടുകയോ ചെയ്താല്‍ അയോഗ്യതയുണ്ടാവും.

ഓര്‍മിക്കാന്‍

സ്ഥാനാര്‍ഥിയുടെ പേര് ശരിയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വോട്ടര്‍ പട്ടികയിലെ ഫോട്ടോ ശരിയാണെന്നും പരിശോധിച്ച്‌ ഉറപ്പിക്കണം.

സ്വന്തം പേരിലോ അച്ഛെന്‍റയോ അമ്മയുടെയോ ഭര്‍ത്താവിെന്‍റയോ പേരിലോ വിലാസത്തിലോ അക്ഷരത്തെറ്റോ വയസ്സ്, ലിംഗം എന്നിവ തെറ്റിയാലോ ഫോട്ടോയില്‍ പൊരുത്തക്കേട് ഉണ്ടെങ്കിലോ തെറ്റ് തിരുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. യഥാസമയം തെറ്റ് തിരുത്തിയില്ലെങ്കില്‍ സൂക്ഷ്മ പരിശോധന സമയത്ത് മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് തടസ്സവാദം ഉന്നയിക്കാനാവും.

മാര്‍ച്ച്‌ 19 ആണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുമണി വരെ വരണാധികാരികള്‍ മുമ്ബാകെ പത്രിക സമര്‍പ്പിക്കാം.

ഇത്തവണ ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. https://suvidha.eci.gov.in/suvidhaac/public/login എന്ന ലിങ്കില്‍ പ്രവേശിച്ച്‌ ഓണ്‍ലൈനായി പത്രിക നല്‍കാം.

Related News