Loading ...

Home National

വ്യാജ വാര്‍ത്തകള്‍ തടയാന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാകാന്‍ കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ തടയാന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാകാന്‍ കര്‍ഷകര്‍. ഒരു വിഭാഗം മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ   നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുകയാണെന്നും ഇത് പ്രതിരോധിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാകുമെന്നും കര്‍ഷക നേതാവ് ജഗ്താര്‍ സിങ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത നിരവധി കര്‍ഷകരുണ്ട്. അവരുടെ  മക്കളോട് ഇതു സംബന്ധിച്ച പരിശീലനം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാ കര്‍ഷകരിലും എത്തിക്കും. തങ്ങളുടെ സമരം നിയമങ്ങള്‍ക്കെതിരെ മാത്രമല്ല, പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.സമരം വിജയിക്കാതെ കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ഗുര്‍നം സിങ് ചടുനി പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടിയല്ല കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ച്‌ രാജ്യത്തെ ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 26, 27 തീയതികളില്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്നാലെ തുടങ്ങിയ അതിര്‍ത്തി ഉപരോധ സമരം 84 ദിവസം പിന്നിട്ടു.

അതേസമയം, ഗാസിപ്പുര്‍ സമരവേദിയില്‍ കര്‍ഷകര്‍ സി.സി.ടി.വികള്‍ സ്ഥാപിച്ചു. സമരത്തിനായി എത്തുന്ന കര്‍ഷകര്‍ക്കു നേരെ ഗുണ്ടാ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് സി.സി.ടി.വി സ്ഥാപിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. കൂടുതല്‍ താല്‍ക്കാലിക ശുചിമുറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമരവേദിക്കടുത്ത് തരിശായി കടക്കുന്ന പ്രദേശം വൃത്തിയാക്കി കൃഷി നടത്താനും പദ്ധതിയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.

Related News