Loading ...

Home Kerala

കോവിഡ്: നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും; പോലീസിനും നിരീക്ഷണ ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവു വന്നതും ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാകുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിനു പോലീസിനെ നിയോഗിക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കാണ് ഇപ്പോള്‍ നിരീക്ഷണചുമതല. അതു തുടരും. അവരോടൊപ്പം പോലീസ്കൂടി രംഗത്തുണ്ടാകണമെന്നാണു തീരുമാനം. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കും.

പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്പോള്‍ ശാരീരിക അകലവും മാസ്കും നിര്‍ബന്ധമാക്കും. കണ്ടെയ്ന്‍റ്മെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാര്‍ഡുതല സമിതികള്‍ വാര്‍ഡ് അംഗത്തിന്‍റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരെയും കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാക്കണം. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസമുണ്ടാകില്ല.
.

വീടുകള്‍ "ഹോട്ട്സ്പോട്ടു'കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്കും കോവിഡ് ബാധിക്കുന്നത് വീടുകളില്‍നിന്നുതന്നെയെന്നു പഠന റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 56 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത് വീടുകളില്‍നിന്നാണ്.

 20 ശതമാനം പേര്‍ക്ക് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്ററന്‍റുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍നിന്നുമാണു രോഗം പകരുന്നത്. തൊഴിലിടങ്ങളില്‍നിന്നു രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്.
രോഗബാധിതരാകുന്ന 65 ശതമാനം പേരും ആളകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്ക് ധരിക്കാത്തവര്‍. രോഗലക്ഷണമൊന്നുമില്ലാത്തവരില്‍നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ അഞ്ചു ശതമാനം പേര്‍ക്കു വിദ്യാലയങ്ങളില്‍നിന്ന് രോഗം പകരുന്നു.

Related News