Loading ...

Home Business

ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ ബിസിനസിനു നിയന്ത്രണം

ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ "അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ബില്‍ - 2019' ലോകസഭ 13-02-2019 ല്‍ പാസാക്കിയിരുന്നു. പ്രത്യേക ഓര്‍ഡിനന്‍സ് അനുസരിച്ച്‌ 21-02-2019 മുതല്‍ ക്രമരഹിതമായി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു 31-07-2019ല്‍ ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്‌ട് എന്ന പേരില്‍ നിയമമാക്കുകയും ചെയ്തു. ഇതു പ്രകാരം ക്രമരഹിതമായി സ്വീകരിക്കുന്ന എല്ലാ നിക്ഷേപങ്ങളും നിരോധിച്ചിട്ടുണ്ട്. അംഗീകാരം ഇല്ലാത്ത പോണ്‍സി സ്കീമുകളില്‍ പണം നിക്ഷേപിച്ച്‌ നിക്ഷേപകരുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് ഈ നിയമം.

എന്താണ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം‍?

ഗവണ്‍മെന്‍റിന്‍റെയോ ഗവണ്‍മെന്‍റ് ഏജന്‍സിയുടേയോ നിയന്ത്രണത്തിലല്ലാതെ, പ്രത്യേക സ്കീം പ്രകാരമോ അല്ലാതെയോ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന ബിസിനസാണ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം എന്നറിയപ്പെടുന്നത്. അതായതു ഗവണ്‍മെന്‍റിന്‍റെയോ ഗവണ്‍മെന്‍റ് ഏജന്‍സിയുടെയോ നിയന്ത്രണത്തില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ നിരോധനം ഉണ്ടാകുന്നുള്ളൂ.

ഡെപ്പോസിറ്റിന്‍റെ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവ

1) കോ-ഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളില്‍നിന്നു സ്വീകരിക്കുന്ന പണം.

2) പബ്ലിക് ഫിനാന്‍ഷല്‍ കോര്‍പറേഷനില്‍നിന്നും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷല്‍ കന്പനികളില്‍നിന്നും സ്വീകരിക്കുന്ന തുകകള്‍

3) ഗവണ്‍മെന്‍റിന്‍റെ പക്കല്‍നിന്നു ലഭിക്കുന്ന പണവും
ഗവണ്‍മെന്‍റ് ഗ്യാരന്‍റി നല്‍കുന്ന തുകകളും.

4) ഫോറിന്‍ ബാങ്കുകളില്‍നിന്നും ഇന്‍റര്‍നാഷണല്‍ ബാങ്കുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും വിദേശികളില്‍നിന്നും വിദേശ കന്പനികളില്‍ നിന്നും നിയമാനുസൃതമായി സ്വീകരിക്കുന്ന തുകകള്‍.

5) പങ്കു വ്യാപാരസ്ഥാപനങ്ങളിലും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകളിലും പാര്‍ട്ണര്‍മാര്‍ നിക്ഷേപിക്കുന്ന മുതല്‍ മുടക്കുകള്‍.

6) വ്യക്തികള്‍ സ്നേഹിതരില്‍നിന്നും ബന്ധുക്കളില്‍നിന്നും സ്വീകരിക്കുന്ന തുകകള്‍.
7) ബിസിനസില്‍ നടക്കുന്ന ക്രെഡിറ്റ് ഇടപാടുകള്‍.

8) സര്‍ഫാസി ആക്ടിന്‍റെ കീഴില്‍ വരുന്ന അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കന്പനികളില്‍ സ്വീകരിക്കപ്പെടുന്ന തുകകള്‍.

9) രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കു ലഭിക്കുന്ന തുകകള്‍.

10) സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ ഗവണ്‍മെന്‍റ് അംഗീകാരത്തോടുകൂടി നിയമപരമായി സ്വീകരിക്കുന്ന തുകകള്‍.

അംഗീകാരം ഇല്ലാതെ നടത്തപ്പെടുന്ന ചിട്ടി ബിസിനസുകള്‍ ഈ നിയമത്തിനു കീഴില്‍ വരും. ക്രമരഹിതമായി സ്വീകരിക്കുന്ന പ്രസ്തുത നിക്ഷേപങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്യുന്നതും ക്യാന്‍വാസ് ചെയ്യുന്നതും വിജ്ഞാപന പ്രകാരം നിരോധനം ഉള്ളതാണ്. നിയമപ്രകാരം സ്വീകരിച്ച നിക്ഷേപങ്ങള്‍ ആണെങ്കിലും അവയുടെ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ കുറ്റകരമാണ്.

ശിക്ഷാനടപടികള്‍

ക്രമരഹിതമായി നിക്ഷേപം സ്വീകരിക്കുന്നതിനുവേണ്ടി പരസ്യം ചെയ്യുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ അഞ്ചു വര്‍ഷത്തില്‍ കൂടാതെയോ ഒരു വര്‍ഷത്തില്‍ കുറയാതെയോ ഉള്ള തടവുശിക്ഷയ്ക്ക് അര്‍ഹരാണ്. ഇതു കൂടാതെ രണ്ടു ലക്ഷം രൂപയില്‍ കുറയാത്തതും 10 ലക്ഷം രൂപവരെയുള്ളതുമായ പിഴയും തടവിനോടൊപ്പമോ പ്രത്യേകമായോ കിട്ടാനും സാധ്യതയുണ്ട്.

എന്നാല്‍, പ്രസ്തുത വ്യക്തി/സ്ഥാപനം നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചാല്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്തതും ഏഴു വര്‍ഷം വരെ ദീര്‍ഘിക്കുന്നതുമായ തടവുശിക്ഷയും മൂന്നു ലക്ഷം രൂപയില്‍ കുറയാത്തതും 10 ലക്ഷം രൂപവരെ വര്‍ധിപ്പിക്കാവുന്നതുമായ പിഴയും അനുഭവിക്കേണ്ടതായി വരും.

കൂടാതെ നിയമവിരുദ്ധമായ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിനു ശേഷം അവ മടക്കി നല്കാതെ ഇരുന്നാല്‍ 10 വര്‍ഷത്തില്‍ കൂടാതെയുള്ളതും മൂന്നു വര്‍ഷത്തില്‍ കുറയാതെ ഉള്ളതുമായ തടവുശിക്ഷയ്ക്കും ഒപ്പം അഞ്ചു ലക്ഷം രൂപയുടേതോ നിക്ഷേപതുകയുടെ ഇരട്ടി വരുന്നതോആയ തുകയുടെ പിഴയ്ക്കും അര്‍ഹനാണ്.

ചെറുകിട ബിസിനസുകള്‍ക്ക് ബാധകമല്ല

ബന്ധുക്കളുടെയും സ്നേഹിതരുടെയും പക്കല്‍നിന്ന് വിവാഹ ആവശ്യത്തിനോ ആശുപത്രി ആവശ്യങ്ങള്‍ക്കു വേണ്ടിയോ ബിസിനസ് ആവശ്യങ്ങള്‍ക്കോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ വാങ്ങിക്കുന്ന തുകകള്‍ ഈ വിജ്ഞാപനത്തിന്‍റെ പരിധിയില്‍ വരില്ല.

ചെറുകിട ബിസിനസുകള്‍, പങ്കുവ്യാപാരസ്ഥാപനങ്ങള്‍, മുതലായവ ബന്ധുക്കളല്ലാത്തവരുടെ പക്കല്‍നിന്നു ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്വീകരിക്കുന്ന പണവും ഈ വിജ്ഞാപനത്തില്‍ ഉള്‍പ്പെടില്ല. പ്രത്യേകമായി 'നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന ബിസിനസുകള്‍'ക്കാണ് ഈ നിയമം ബാധകമാകുന്നത്.



Related News