Loading ...

Home Kerala

മഹാകവി അക്കിത്തം വിടവാങ്ങി

പാലക്കാട്: വിശ്വമാനവികതയുടെ സ്നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച മഹാകവി അക്കിത്തം (94) അന്തരിച്ചു. അക്കിത്തം അച്യുതന്‍ നമ്പൂതിരി  എന്നാണ് മുഴുവന്‍ പേര്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 8.10നായിരുന്നു അന്ത്യം. ദീര്‍ഘനാളായി ശാരീരിക അവശതകളെതുടര്‍ന്ന് ചികിത്സയിലായിരുന്നു. കരള്‍, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.
മരണസമയയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും. ഭൗതിക ശരീരം രാവിലെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും പൊതുദര്‍ശനം. തുടര്‍ന്ന് പാലക്കാട്ടേക്കു കൊണ്ടുപോകും.

വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തില്‍‍ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്‍റെ ഭാഗംകൂടിയായിരുന്നു. കവിതക്കു പുറമെ നിരവധി ചെറുകഥകളും ലേഖനങ്ങളും, വിവര്‍ത്തനങ്ങളും, തൂലികാചിത്രങ്ങളുടെയും സ്രഷ്ടാവാണ്. നാടകനടനായും സാമൂഹ്യപരിഷ്കര്‍ത്താവായും വേഷമിട്ടു.‌കുമരനെല്ലൂരില്‍ പാര്‍വതി അന്തര്‍ജനത്തിന്‍റെയും അക്കിത്തം വാസുദേവന്‍ നന്പൂതിരിയുടെയും മകനായി 1926ല്‍ ജനനം. വേദപഠനത്തിനു പുറമേ ഇംഗ്ലീഷും, കണക്കും, തമിഴും പഠിച്ചു. കുമരനെല്ലൂര്‍ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്‍റര്‍മീഡിയേറ്റിനു ചേര്‍ന്നു. പഠിപ്പുതുടരാനായില്ല. ചിത്രകല, സംഗീതം,ജ്യോതിഷം എന്നിവയിലായിരുന്നു ആദ്യം താല്‍പര്യം. എട്ടുവയസുമുതല്‍‍ കവിത എഴുതി തുടങ്ങി.
‌‌
പൊന്നാനികളരിയില്‍ ‍ അംഗമായതോടെ ഇടശേരി, വി.ടി, ഉറൂബ് ,നാലപ്പാടന്‍ എന്നിവരുടെ സന്തത സഹചാരിയായി. ഈ കൂട്ടായ്മയാണ് അക്കിത്തത്തിലെ കവിത്വത്തെ ഉണര്‍ത്തിയത്. കവിതകളും ലേഖനങ്ങളും മറ്റുമായി അന്പതോളം ഗ്രന്ഥങ്ങളെഴുതിയ അക്കിത്തം ഗാന്ധിജിയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും സംബന്ധിച്ചു തയാറാക്കിയ ധര്‍മ്മസൂര്യന്‍ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു.1949 ല്‍ വിവാഹിതനായി. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍.

ജ്ഞാപീഠം അടക്കം കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍‍, ആശാന്‍, വള്ളത്തോള്‍, ജ്ഞാനപ്പാന തുടങ്ങിയ ശ്രദ്ധേയമായ പുരസ്കാരങ്ങള്‍ അക്കിത്തത്തെ തേടിയെത്തി. ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരുകുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ്, അക്കിത്തതിന്‍റെ കുട്ടികവിതകള്‍(കവിതാസമാഹാരം), ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം (ഗ്രന്ഥകാവ്യം), ഈ ഏട്ടത്തി നുണയേ പറയൂ (നാടകം), അവതാളങ്ങള്‍, കാക്കപ്പുള്ളികള്‍(ചെറുകഥാ സമാഹാരം), ഉപനയനം തുടങ്ങിയവയാണ് ശ്രദ്ധേയമായ കൃതികള്‍.

Related News