Loading ...

Home Kerala

സസ്പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കും; പിജി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സമരം പിന്‍വലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.

ആരോഗ്യമന്ത്രിയുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. à´¶â€‹à´¤àµà´°àµâ€‹à´¤à´¾â€‹à´ªâ€‹à´°â€‹à´®à´¾â€‹à´¯ നടപടി ഉണ്ടാവില്ല. വീഴ്ച ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ചൊവ്വാഴ്ച വൈകുന്നേരത്തിനകം തീരുമാനിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങള്‍ സങ്കടകരമാണെന്നും മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നത്. മുന്‍ അനുഭവങ്ങളും ഇല്ല. ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടുപെടുകയാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.

ചെറിയ വീഴ്ചകള്‍ പോലും പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇത് അംഗീകരിക്കുന്നതെങ്ങനെയും മന്ത്രി ചോദിച്ചു. ആരോഗ്യവകുപ്പില്‍ കൂട്ടരാജിയെന്ന വാര്‍ത്ത അധാര്‍മിക പത്രപ്രവര്‍ത്തനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Related News