Loading ...

Home Kerala

ലൈഫ് മിഷന്‍ ക്രമക്കേട്; സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച്‌ വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നല്‍കി. പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ യുഎഇ റെഡ് ക്രെസന്‍റില്‍ നിന്നും ലഭിച്ച 19 കോടി രൂപയില്‍ നിന്നും ഒന്പതുകോടി രൂപ ഗൂഢാലോചന നടത്തി തട്ടിയെടുത്തെന്ന ആരോപണത്തില്‍ 10 പേര്‍ക്കെതിരെ അനില്‍ അക്കര എംഎല്‍എ വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി. ലൈഫ് മിഷന്‍ ചെയര്‍മാനായ സംസ്ഥാന മുഖ്യമന്ത്രി, വൈസ് ചെയര്‍മാനായ തദേശസ്വയംഭരണ മന്ത്രി, സ്വപ്ന സുരേഷ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണു പരാതി നല്കിയത്. പ്രതികള്‍ക്കെതിരെ ഐപിസി ആക്‌ട് 120എ, 406, 408, 409, 420 എന്നീ വകുപ്പുകള്‍ അനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്കാതിരിക്കുന്നതു മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഇതില്‍ പങ്കുള്ളതുകൊണ്ടാണ്. 2019 ഓഗസ്റ്റ് 26 ന് നടന്ന യോഗം, 2019 ജൂലൈ 11 ന് നടന്ന യോഗം, 2019 ഒക്ടോബര്‍ 16 ന് നടന്ന യോഗം, 2020 മേയ് 21 ന് നടന്ന യോഗം എന്നിവയുടെ മിനിട്സ് പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ മന്ത്രിയുടെയും പങ്കാളിത്തം വ്യക്തമാകും. ഇതിനാലാണ് ഈ രേഖകള്‍ പ്രതിപക്ഷ നേതാവിന് നല്‍കാത്തതെന്നു അനില്‍ അക്കര പറഞ്ഞു.

Related News