Loading ...

Home National

വിമാനത്തിനുള്ളിലെ കുറ്റകൃത്യങ്ങള്‍ക്ക് പിഴ ഒരു കോടി; വ്യോമയാന ഭേദഗതി നിയമം പാസായി

ന്യൂഡല്‍ഹി: വിമാനത്തിന് ഉള്ളില്‍വച്ചു നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിഴ പത്തു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപ വരെയാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന വ്യോമയാന ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി. ബില്ല് നേരത്തേ ലോക്സഭയില്‍ പാസായിരുന്നു.

കോവിഡ് കാലത്തെ പ്രതിസന്ധികല്‍ വ്യോമയാന മേഖല എങ്ങനെ മറികടന്നു എന്നു വിശദീകരിച്ചാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. വ്യോമയാന നിയമത്തില്‍ മാറ്റം കൊണ്ടുവരണമെന്ന അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ ആവശ്യത്തെ തുടര്‍ന്നാണ് നിബന്ധനകള്‍ക്ക് അനുസൃതമായി ബില്‍ ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്‍റെ നിര്‍മ്മാണം, കൈവശം വയ്ക്കല്‍, ഉപയോഗം, പ്രവര്‍ത്തനം, വില്‍പ്പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിയന്ത്രിക്കുന്നതിനാണ് ഈ നിയമം. 1934ലെ വ്യോമയാന നിയമത്തിലെ കര, നാവിക, വ്യോമ സേനകള്‍ക്ക് പുറത്തുള്ള സായുധസേനകളുടെ പക്കലുള്ള വ്യോമയാനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് 2020 ലെ വ്യോമയാന ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

വ്യോമഗതാഗതവുമായി ബന്ധപ്പെട്ട പിഴവുകള്‍ നിശ്ചിത തുക അടച്ച്‌ ഒത്തുതീര്‍പ്പാക്കാനാവുന്ന സംവിധാനവും നിലവില്‍വരും. ഇതിന്‍റെ ചുമതല ബിസിഎഎസിനോ പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ നല്‍കും. വ്യോമഗതാഗതത്തിലെ എല്ലാ മേഖലകളും ബില്ലിന്‍റെ പരിധിയില്‍വരും.

Dailyhunt

Related News