Loading ...

Home National

അഭിപ്രായ സ്വാതന്ത്ര്യം എന്തും പറയാനുള്ള അവകാശമല്ല; ബോംബെ ഹൈക്കോടതി

മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം എന്നത് എന്തും പറയാനുള്ള അവകാശമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെയും ആദിത്യ താക്കറെയെയും സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ മുംബൈ പാല്‍ഗണ്ഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത യുവതിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

സുനൈന ഹോലി എന്ന യുവതിക്കെതിരെയാണ് കേസ്. തന്നെ അറസ്റ്റില്‍ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുനൈന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. സുനൈനയുടെ ഹര്‍ജി കോടതി തള്ളി.

അതേസയം, സുനൈനയെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഈ കാലയളവില്‍ പോലീസിന്‍റെ ഭാഗത്തു നിന്നും അറസ്റ്റ് നടപടിയുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ ഉദ്ധവ് താക്കറയ്ക്കും മകനുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് സുനൈനയ്‌ക്കെതിരെ ബികെസി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍, ആസാദ് മൈദാന്‍ പോലീസ് സ്‌റ്റേഷന്‍, തുലിന്‍ജ് പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കേസുകളുണ്ട്.

ഇതിലെ ഒരു കേസില്‍ ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബാക്കി രണ്ടു കേസുകളിലും പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.

അറസ്റ്റ് ഭയന്നാണ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാതിരുന്നതെന്ന് സുനൈനയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 29ന് കേസ് വീണ്ടും പരിഗണിക്കും.

Related News