Loading ...

Home Kerala

ജിപ്സം ഉല്‍പാദനം നിലച്ചു; നിര്‍മാണപ്രവൃത്തികള്‍ മുടങ്ങി

കൊച്ചി: അടച്ചുപൂട്ടിയ ഫാക്ട് ആര്‍.സി.എഫ് ബില്‍ഡിങ് പ്രോഡക്ട്സ് ലിമിറ്റഡ് (എഫ്.ആര്‍.ബി.എല്‍) ഉല്‍പാദനം തുടരണമെന്ന് ജി.എഫ്.ആര്‍.ജി പാനല്‍ ഉപയോഗിച്ച്‌ നിര്‍മാണം നടത്തിയിരുന്ന ബില്‍ഡര്‍മാരുടെ സംഘടനയായ ജി.എഫ്.ആര്‍.ജി ബി ആന്‍ഡ് പി അസോസിയേഷന്‍. ഫാക്ടും മുംബൈ ആസ്ഥാനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സും (ആര്‍.സി.എഫ്) സംയുക്തമായി 2008ല്‍ തുടങ്ങിയ കമ്ബനിയാണ് എഫ്.ആര്‍.ബി.എല്‍. ഫാക്ടിലെ ഉപോല്‍പന്നമായ ജിപ്സം ഉപയോഗിച്ച്‌ ജി.എഫ്.ആര്‍.ജി പാനലാണ് ഇവിടെ നിര്‍മിക്കുന്നത്. 2000 ടണ്‍ ജിപ്സമാണ് ഒരുദിവസം ഫാക്ടില്‍ ഉപോല്‍പന്നമായി കുന്നുകൂടുന്നത്. ഇതുപയോഗിച്ച്‌ ഏകദേശം 1000 പാനല്‍ നിര്‍മിക്കാന്‍ കഴിയും. ഇന്ന് ഫാക്ടില്‍ 240 ഏക്കറോളം 70 ലക്ഷം മെട്രിക് ടണ്‍ ജിപ്സം കുന്നുപോലെ കിടക്കുന്നു. ഇതുപയോഗിച്ച്‌ നിര്‍മിക്കുന്ന പാനലുകള്‍ ഏറ്റവും ചെലവ് കുറഞ്ഞതും റിക്ടര്‍ സ്കെയിലില്‍ 7.5 വരെയുള്ള ഭൂചലനം അതിജീവിക്കാന്‍ കഴിവുള്ളതുമാണെന്ന് പഠനങ്ങള്‍ ഉണ്ട്. 2019 ഡിസംബര്‍ 24ന് കമ്ബനിയുടെ ഉല്‍പാദനം നിലക്കുമ്പോള്‍ ഒരോ വര്‍ഷവും 400 ശതമാനം വീതം അധികവാര്‍ഷിക വിറ്റുവരവ് നേടിയ നിലയിലായിരുന്നു കമ്ബനി. മാനദണ്ഡങ്ങള്‍ പാലിക്കാതെ മൂന്ന് ബാങ്കുകളില്‍നിന്നായി എടുത്ത 62 കോടി രൂപ ലോണില്‍ 22 കോടി കുടിശ്ശികയായിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ചത്. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ മാതൃകമ്ബനികളായ ഫാക്ടും ആര്‍.സി.എഫും ഇടപെടുന്നില്ല. ഉല്‍പാദനം നിലച്ചതോടെ പാനല്‍ ഉപയോഗിച്ച്‌ നിര്‍മാണം നടത്തുന്ന നൂറോളം ബില്‍ഡര്‍മാരും തൊഴിലാളികളും എട്ടുമാസമായി ജോലിയില്ലാതെ അനിശ്ചിതത്വത്തിലായി. പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ തകര്‍ന്നവരുേടത് അടക്കം ആയിരക്കണക്കിന് പ്രോജക്ടുകള്‍ അനിശ്ചിതത്വത്തിലായെന്നും അസോസിയേഷന്‍ പറഞ്ഞു. മാതൃകമ്ബനി മാനേജ്മെന്‍റും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ഇടപെട്ട് കമ്ബനി പ്രവര്‍ത്തിപ്പിക്കമെന്ന് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Related News