Loading ...

Home Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ആദായനികുതി വകുപ്പും അന്വേഷണത്തിന്

പത്തനംതിട്ട: നിക്ഷേപ തട്ടിപ്പുകേസില്‍ റിമാന്‍ഡിലായ കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെയും രണ്ട് പെണ്‍മക്കളെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയുമായി അന്വേഷണസംഘം കോടതിയെ സമീപിച്ചു. പത്തനംതിട്ട ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇതു സംബന്ധിച്ച അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കി. മാനേജിംഗ് പാര്‍ട്ണര്‍ തോമസ് ഡാനിയേല്‍ (റോയി), ഭാര്യയും കന്പനി പാര്‍ട്ണറുമായ പ്രഭാ തോമസ്, മക്കളായ റിനു, റേബ എന്നിവരാണ് റിമാന്‍ഡിലുള്ളത്. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കോടതിയുടെ തീരുമാനം തിങ്കളാഴ്ച അറിയിക്കും.

ഇതിനിടെ, പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ആദായ നികുതി വകുപ്പിന്‍റെ അന്വേഷണവിഭാഗം നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. നിക്ഷേപകരുടെ വരുമാന സ്രോതസാണ് പ്രധാനമായും തേടുന്നത്. നിയമപരമായ മാര്‍ഗങ്ങളിലൂടെ പണം സമ്ബാദിച്ചവരും അനധികൃതമായി സമ്ബാദിച്ചവരും നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിലയിരുത്തല്‍. തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണത്തിന് സമാന്തരമായാണ് ആദായ നികുതി വകുപ്പു നീങ്ങുന്നത്.

കേസിലെ അന്വേഷണ പുരോഗതി ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അടക്കമുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഐജി സംസാരിച്ചത്.

പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിച്ചത് റിസര്‍വ് ബാങ്കിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഉടമയുടെ ഒരു മകള്‍ക്കും ബന്ധുവിനും സ്ഥാപനത്തിന്‍റെ തകര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ടെന്നും വ്യക്തമായിട്ടുണ്ട്. നാട്ടിലും വിദേശത്തുമുള്ള അനുബന്ധ സ്ഥാപനങ്ങളിലേക്കു വകമാറ്റിയ നിക്ഷേപങ്ങളെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളും ശേഖരിച്ചു വരികയാണ്.

Related News