Loading ...

Home National

പാര്‍ലമെന്‍റിൽ ചോദ്യോത്തരവേളയും സ്വകാര്യ ബില്ലവതരണവും ഒഴിവാക്കി;പ്രതിഷേധം പുകയുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേളയും സ്വകാര്യ ബില്ലവതരണവും ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് ചോദ്യോത്തരവേളയും സ്വകാര്യ ബില്ലവതരണവും ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

എംപിമാര്‍‌ക്ക് ബില്ലുകൊണ്ടുവരാനുള്ള അവസരമാണ് സ്വകാര്യ ബില്ലവതരണം ഒഴിവാക്കിയതിലൂടെ നിഷേധിക്കപ്പെടുന്നത്. അംഗങ്ങള്‍‌ക്ക് പൊതുപ്രാധാന്യമുള്ള കാര്യങ്ങള്‍ ഉന്നയിക്കുന്നതിനുള്ള സമയമായ സീറോ അവറും വെട്ടിക്കുറച്ചു. സീറോ അവര്‍‌ 30 മിനിറ്റായി ചുരുക്കി. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്.

ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒഴിവുകഴിവായിട്ടാണ് പകര്‍ച്ചവ്യാധി ഉപയോഗിക്കുന്നതെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രെയിന്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് സമ്മേളനം.

Related News