Loading ...

Home Kerala

കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു; 27% മഴക്കുറവ്

തിരുവനന്തപുരം: കാലവര്‍ഷം ആരംഭിച്ച്‌ രണ്ടു മാസം പിന്നിടാനൊരുങ്ങുന്പോഴും മഴക്കുറവില്‍ കേരളം. ഇന്നലെ വരെ 27 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇതുവരെ കാര്യമായി മഴ ലഭിച്ചിട്ടില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരളത്തില്‍ തുടങ്ങി. ആദ്യ പാദത്തില്‍ മികച്ച മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. എന്നാല്‍, കാലവര്‍ഷം ആരംഭിച്ച്‌ ആഴ്ചകള്‍ക്കു ശേഷം തന്നെ ദുര്‍ബലമായി.

കോഴിക്കോട്ട് ഏഴു ശതമാനം അധിക മഴ ലഭിച്ചപ്പോള്‍ കാസര്‍ഗോഡ് എട്ടു ശതമാനവും കണ്ണൂരില്‍ ഒരു ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. വയനാട് ജില്ലയിലാണ് ഇക്കാലയളവില്‍ ഏറ്റവും കുറച്ച്‌ മഴ പെയ്തത്. 56 ശതമാനം മഴക്കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയില്‍ 44 ശതമാനവും തൃശൂരില്‍ 43 ശതമാനവും മഴക്കുറവിലാണ്.

കാലവര്‍ഷത്തില്‍ ഇന്നലെ വരെ 1,252.8 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിനു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, പെയ്തത് 919.9 മില്ലിമീറ്റര്‍ മാത്രമാണ്. മഴയുടെ കണക്ക് ജില്ല തിരിച്ച്‌ മില്ലിമീറ്ററില്‍, ബ്രാക്കറ്റില്‍ പെയ്യേണ്ടിയിരുന്ന മഴ: ആലപ്പുഴ-693.1(1028.4), കണ്ണൂര്‍-1692.3(1702.1). എറണാകുളം-813.4(1247.4), ഇടുക്കി-836 (1493.9), കാസര്‍ഗോഡ്-1741. 9(188 9.6),കൊല്ലം-496.9(752.5), കോട്ടയം-924.1(1144.6), കോഴിക്കോട്-1770(1647.9), മലപ്പുറം-847.7(1265.2), പാലക്കാട്-679.9(9 30.3), പത്തനംതിട്ട-721.7(959.2), തിരുവനന്തപുരം-422.6(510.8), തൃശൂര്‍-790.2(1389.8), വയനാട്-689.1(1554.1).

Related News