Loading ...

Home Business

സൗദി അറേബ്യയിലേക്ക് വീണ്ടും കയറ്റുമതി ആരംഭിച്ചു

കൊച്ചി: കയറ്റുമതിയില്‍ വീണ്ടും ഉണര്‍വ് ദൃശ്യമായതോടെ, ഇന്ത്യന്‍ ഏലത്തിന് വീണ്ടും വില കൂടുന്നു. പ്രധാന കയറ്രുമതി വിപണിയായ സൗദി അറേബ്യയിലേക്ക് വീണ്ടും കയറ്രുമതി ആരംഭിച്ചതാണ് പ്രധാന ആശ്വാസം. കീടനാശിനി അളവിനെച്ചൊല്ലി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവായതോടെ, മേയ് മുതലാണ് വീണ്ടും കയറ്റുമതി തുടങ്ങിയത്.
കഴിഞ്ഞദിവസത്തെ ലേലത്തില്‍ 600 രൂപ വര്‍ദ്ധിച്ച്‌ കിലോയ്ക്ക് ശരാശരി വില 1,615 രൂപയിലെത്തി. മേയ് മുതല്‍ ഇതുവരെ സൗദിയിലേക്ക് മാത്രം 25 കോടി രൂപ മതിക്കുന്ന 100 ടണ്‍ ഏലയ്ക്ക കയറ്റുമതി ചെയ്‌തു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇന്ത്യയുടെ മൊത്തം ഏലയ്ക്കാ കയറ്രുമതി 4,500 ടണ്ണാണ്. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കൊഴിഞ്ഞത് ഏലത്തിന്റെ മുഖ്യ ഉത്പാദക കേന്ദ്രമായ കേരളത്തെ വലയ്ക്കുന്നുണ്ട്. പ്രധാന വിപണികളായ മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങള്‍ കൊവിഡ് 'റെഡ് സോണ്‍" ആയതാണ് ഡിമാന്‍ഡിനെ ബാധിക്കുന്നത്. പ്രധാന കാര്‍ഷിക മേഖലയായ ഇടുക്കിയില്‍ മണ്‍സൂണ്‍ ഇക്കുറി 40-50 ശതമാനം വരെ കുറഞ്ഞത് ഉത്‌പാദനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കൊവിഡ് മൂലം തമിഴ്നാടുമായുള്ള അതിര്‍ത്തി അടച്ചത്, തൊഴിലാളി ക്ഷാമവും സൃഷ്‌ടിക്കുന്നു. കഴിഞ്ഞദിവസത്തെ ലേലത്തില്‍ ഏലത്തിന് കിലോയ്ക്ക് ലഭിച്ച ശരാശരി വില ₹1,615/kg ആയിരുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ വില ശരാശരി 1,069 രൂപവരെ താഴ്‌ന്നിരുന്നു.

Related News